കര്ക്കാമിസ്: സിറിയയില്‍ രണ്ടാം ദിവസവും തുര്‍ക്കി കുര്‍ദിഷ് വിമതര്‍ക്കെതിരെ രൂക്ഷമായ ഷെല്ലാക്രമണം നടത്തി. ജിഹാദികളുടെ മുന്നേറ്റം തടയാന്‍ അമേരിക്കയുമായി ഒരു കരാറിലെത്താനുളള ശ്രമങ്ങള്‍ പാളിപ്പോയ പശ്ചാത്തലത്തിലാണ് നടപടിയെന്ന് തുര്‍ക്കി വെളിപ്പെടുത്തി. സിറിയയിലേക്ക് കഴിഞ്ഞ ദിവസം തുര്‍ക്കി ടാങ്കുകളും അയച്ചിട്ടുണ്ട്.
ഇതിന് പുറമെ യുദ്ധവിമാനങ്ങളും പ്രത്യേക സൈന്യത്തെയും അവിടെ വിന്യസിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷമായി ജിഹാദികളുടെ നിയന്ത്രണത്തിലായിരുന്ന ജറാബുലസ് നഗരം സേന തിരിച്ച് പിടിച്ചു. അഞ്ച് വര്‍ഷമായി സിറിയയില്‍ തുടരുന്ന ആഭ്യന്തര യുദ്ധത്തിലെ ഏറ്റവും ശക്തമായ തിരിച്ചടികളാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത് തുര്‍ക്കി അവകാശപ്പെട്ടു. ഓപ്പറേഷന് യൂഫ്രട്ടീസ് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: