പാരീസ്: ശക്തമായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഫ്രാന്‍സിലെ ബുര്‍ഖിനി നിരോധനം പിന്‍വലിച്ചു. ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ അടിസ്ഥാന തത്വമായ മതേതരത്വത്തെ ബഹുമാനിക്കാത്ത വസ്ത്രമെന്ന് പറഞ്ഞായിരുന്നു ബുർഖിനി നിരോധിച്ചത്. എന്നാൽ നഗര മേയർക്ക് ഇക്കാര്യത്തിൽ വിധി പുറപ്പെടുവിക്കാൻ അധികാരമില്ലെന്ന് അറിയിച്ച് കൊണ്ട് കോടതി നിരോധനം പിൻവലിക്കുകയായിരുന്നു.
ശരീരം മുഴുവന്‍ മറയ്ക്കുന്ന നീന്തല്‍ വസ്ത്രമാണ് ബുര്‍ഖിനി. ഫ്രാന്‍സിലെ ഫ്രഞ്ച് റിവിയേറ റിസോര്‍ട്ട് ബീച്ചുകളിലാണ് ബുര്‍ഖിനി ധരിച്ച് പ്രവേശിക്കുന്നത് ആദ്യം വിലക്കിയത്. രാജ്യത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മേയര്‍ ഡേവിഡ് ലിസ്നാര്ഡിന്റെ ഈ തീരുമാനം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ബീച്ചുകളില്‍ ബുര്‍ഖിനി നിരോധിച്ചതിനെതിരെ വ്യാപകമായ എതിര്‍പ്പുകളാണ് ഉയര്‍ന്നത്. തങ്ങള്‍ എന്ത് ധരിക്കണം എന്ന് തങ്ങളാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു പ്രതിഷോധക്കാരുടെ വാദം. തുടർന്ന് മനുഷ്യാവകാശ സംഘടനയായ എല്‍ ഡി എച്ച് കോടതിയില്‍ ഹര്‍ജി നല്കി.
കഴിഞ്ഞ ദിവസം ബുര്‍ഖിനി ധരിച്ചുവന്ന യുവതിയെ പോലീസ് ബലം പ്രയോഗിച്ച് വസ്ത്രമഴിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെയാണ് കോടതി പ്രശ്നത്തിൽ ഇടപെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: