ന്യൂദൽഹി: രാജ്യദ്രോഹകേസില്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യ കുമാറിനും മറ്റ് രണ്ട് പേര്‍ക്കും ദല്‍ഹി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.
കനയ്യയ്ക്ക് പുറമേ അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ ഖാലിദ് എന്നിവര്‍ക്കുമാണ് ജാമ്യം ലഭിച്ചത്. കേസില്‍ ഇവര്‍ നേരത്തെ ഇടക്കാല ജാമ്യം നേടിയിരുന്നു. പോലീസ് എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം. ഇതേ വ്യവസ്ഥയോടെയാണ് സ്ഥിരം ജാമ്യം അനുവദിക്കുന്നതെന്ന് ജഡ്ജി റിതേഷ് സിംഗ് വ്യക്തമാക്കി.
പോലീസിന്റെ അന്വേഷണവുമായി മൂന്നു പേരും സഹകരിക്കുന്നുണ്ടെന്നും അതിനാല്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നില്ലെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ രാജീവ് മോഹന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: