കോഴിക്കോട്: പി.കുഞ്ഞിരാമന് നായരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ കളിയച്ഛന് പുരസ്കാരം ജ്ഞാനപീഠ ജേതാവ് ഡോ.ചന്ദ്രശേഖരന് കമ്പാര്‍ എം.ടിക്ക് സമ്മാനിച്ചു. പി. കുഞ്ഞിരാമന് നായര്‍ അടിമുടി കവിയായിരുന്നെന്നും ഭൂമിയെ രക്ഷിക്കേണ്ടതിനെപ്പറ്റിയും, വനനശീകരണത്തെക്കുറിച്ചും, വ്യവസായ വല്ക്കരണത്തെക്കുറിച്ചുമെല്ലാം ഇന്ത്യയില്‍ ആദ്യമായി എഴുതിയത് കുഞ്ഞിരാമന് നായരാണെന്നും എം.ടി അനുസ്മരിച്ചു.സമസ്ത കേരളം നോവല്‍ പുരസ്കാരം നേടിയ സുഭാഷ് ചന്ദ്രന്, നിള കഥാപുരസ്കാരം നേടിയ കെ.രേഖ, താമരത്താണി കവിതാ പുരസ്കാരം നേടിയ ഇ. സന്ധ്യ, പയസ്വിനി വിവര്‍ത്തന പുരസ്കാരം നേടിയ സുധാകരന് രാമന്തളി എന്നിവര്‍ക്ക് എം.ടി വാസുദേവന്‍ നായര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. തേജസ്വിനി വൈജ്ഞാനിക പുരസ്കാരം നേടിയ എസ്. കൃഷ്ണകുമാറിന് ചന്ദ്രശേഖര കമ്പാള്‍ പുരസ്കാരം സമ്മാനിച്ചു. പി. സാഹിത്യോല്‍സവം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. ഡോ.എം.എം ബഷീര്‍, പി അനുസ്മരണ പ്രഭാഷണം നടത്തി.
കുഞ്ഞിരാമന് നായരുടെ മകന് വി.രവീന്ദ്രന് നായര്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു. ഡോ.ഖദീജ മുംതാസ്, ഷാജി പുതൂര്‍, വേണുഗോപാല്‍, എം. ചന്ദ്രപ്രകാശ്, കെ.എ മുരളീധരന്, എന്‍.കെ വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: