തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ കേരളത്തില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന ഫുട്ബോള്‍ അക്കാദമിക്ക് സംസ്ഥാന സര്‍ക്കാരുടെ അംഗീകാരം ലഭിച്ചേക്കും. 20 ഏക്കര്‍ വിസ്തൃതിയിലാണ് റസിഡന്‍ഷ്യല്‍ ഫുട്ബോള്‍ അക്കാദമി പ്രവര്‍ത്തിക്കുക.
എവിടെയാകും അക്കാദമിയെന്നതും കളിക്കാരുടെ പ്രവേശനമടക്കമുള്ള കാര്യങ്ങളും ഉടന്‍ തീരുമാനമാകും. കേരള ബ്ലാസ്റ്റേഴ്സ് ടീം ഉടമകളിലൊരാളായ സച്ചിന്റെ ഫുട്ബോള്‍ അക്കാദമിയില്‍ ഓരോ വര്‍ഷവും 20 കളിക്കാര്‍ക്ക് വീതം ഇവിടെ പ്രവേശനം നല്‍കുമെന്നാണ് അറിയാൻ സാധിക്കുന്നത്.
അന്താരാഷ്ട്ര തലത്തിലേക്ക് കേരളത്തിലെ ഫുട്ബോള്‍ താരങ്ങളെ ഉയര്‍ത്താനുള്ള പദ്ധതിയാണ് റസിഡന്‍ഷ്യല്‍ ഫുട്ബോള്‍ അക്കാദമിയിലൂടെ ലക്ഷ്യമിടുന്നതെന്നും ജൂണ്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ശേഷം സച്ചിന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: