ധാക്ക: ധാക്കയിലെ ഗുൽഷാനിലുള്ള കഫേയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരനടക്കം മൂന്ന് ഭീകരരെ ബംഗ്ലാദേശ് ഭീകര വിരുദ്ധ സേന വധിച്ചു. കനേഡിയൻ ബംഗ്ലാദേശി ഭീകരനായ തഹീം അഹമ്മദ് ചൗധരിയെയും മറ്റ് രണ്ട് ഭീകരരെയുമാണ് ധാക്കയിൽ സൈന്യം കൊലപ്പെടുത്തിയത്.
രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ സേന ധാക്കയിലെ നാരായൺഗജ്ഞ് പ്രദേശത്തുള്ള കെട്ടിടത്തിൽ നടത്തിയ തിരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. തുടർന്ന് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പോരാട്ടത്തിനൊടുവില്‍ സൈന്യം ഇവരെ വധിക്കുകയായിരുന്നുവെന്ന് ഓപ്പറേഷന് നേതൃത്വം നൽകിയ ഡെപ്യൂട്ടി കമ്മീഷണർ സനോവർ ഹൊസ്സൈൻ അറിയിച്ചു.
ജൂലൈ ഒന്നിന് ധാക്കയിലെ കഫേയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഒരു ഭാരതീയ വിദ്യാർത്ഥി അടക്കം 22 പേർക്കാണ് ജീവൻ നഷ്ട്പ്പെട്ടത്. ഈ ആക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് ചൗധരിയാണെന്ന് ബംഗ്ലാദേശ് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: