കോഴിക്കോട് : ചക്കിട്ടപ്പാറയില്‍ ഖനനാനുമതി തേടി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് എംഎസ്പിഎല്‍ കമ്പനി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായും എംഎല്‍എമാരുമായും ചര്‍ച്ച നടത്തിയെന്നും കമ്പനി ഡയറക്ടര്‍ മേധാ വെങ്കിട്ട അയ്യര്‍ പറഞ്ഞു.
നിലവിലെ കോടതി വിധികളും ഖനനം സംബന്ധിച്ച നിയമങ്ങളും തങ്ങള്‍ക്ക് അനുകൂലമാണെന്നും വെങ്കിട്ട അയ്യര്‍ പറയുന്നു. ആയിരം ഏക്കര്‍ ഭൂമിയില്‍ പരിസ്ഥിതി പ്രത്യാഖാതം ഉണ്ടാക്കാത്ത നാനൂറ് ഏക്കറില്‍ മാത്രമാണ് കമ്പനി ഖനനം ചെയ്യുന്നതെന്നും കമ്പനി ഡയറക്ടര്‍ പറയുന്നു. സര്‍ക്കാര്‍ എതിര്‍പ്പ് തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ഖനന ട്രൈബ്യൂണലിനെ സമീപിക്കുന്നതെന്നും വെങ്കിട്ട അയ്യര്‍ പറഞ്ഞു.
ചക്കിട്ടപ്പാറയില്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി സര്‍ക്കാരിനെ സമീപിച്ചെന്നും വെങ്കിട്ട അയ്യര്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ചക്കിട്ടപ്പാറ വിവാദമുണ്ടായത്. കമ്പനിയെ വഴിവിട്ട് സഹായിച്ചുവെന്ന് ആരോപിച്ച് സിപിഎം നേതാവും മുന്‍ ഇടത് സര്‍ക്കാരിലെ വ്യവസായ മന്ത്രിയുമായിരുന്ന എളമരം കരീമിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ കരീമിനെ കുറ്റവിമുക്തനാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: