മലയാള മനോരമ കുടുംബത്തിന്റെ വനിതാമാസിക സംഘടിപ്പിച്ച ഫിലിം അവാര്‍ഡ് മേളയിലെ മുഖ്യാതിഥി സണ്ണി ലിയോണ്‍! ദൃശ്യമാധ്യമ പ്രവര്ത്തകന് ശ്രീകണ്ഠന് നായര്‍ നേതൃത്വം നല്കുന്ന “’ഫ്ളവേഴ്സ്’ ചാനലിന്റെ കോമഡി ഷോയില്‍ ഷക്കീല!! നമ്മുടെ മാധ്യമമേഖല എവിടേെക്കന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
നേരമ്പോക്കു സിനിമാ വ്യവസായത്തിലെ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഘടകം ലൈംഗികതയാണ്. എളുപ്പം ചൂഷണം ചെയ്ത് ലാഭമുണ്ടാക്കാന്‍ ഇടമൊരുക്കുന്ന മാനുഷിക ദൗര്‍ബല്യം. ഏത് കലയുടെയും ജീര്ണാവസ്ഥയില് കടന്നുകൂടുന്ന ഈ വില്ലന്‍ സമൂഹത്തിന്റെ സൗന്ദര്യബോധത്തെ ലൈംഗികചേഷ്ടകളിലേക്ക് ഒതുക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കയും, ദൃശ്യകലയിലെ ദൃശ്യം സ്ത്രീപുരുഷ സംയോഗത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ലൈംഗികതയാവണം എന്നുവരുത്തി തീര്‍ക്കുകയും ചെയ്യുന്നു. ഇതിലെ ധാര്‍മികതയുടെ തിരസ്കാരം സമൂഹത്തിന്റെ ധര്‍മബോധം ഏറെനാള്‍ സഹിക്കില്ല. അതുകൊണ്ടാവണമല്ലോ, ബോളിവുഡ് നടി (കാനഡക്കാരി – ഇന്ത്യയില്‍ വാസം) സണ്ണിലിയോണ്‍, മലയാളത്തില്‍ ഒരുകാലത്ത് ഹരം ആയിരുന്ന ഷക്കീല എന്നിവര്‍ക്ക് സിനിമാ ലോകം നല്‍കിയിരുന്ന ഉന്നതപദവി, അവരുടെ യൗവനദശയില്‍ തന്നെ ഇടിഞ്ഞുവീണത്.
സണ്ണി ലിയോണ്‍ അവരുടെ ഉന്മാദകരമായ പ്രകടനം ഉപയോഗിച്ചത് ‘അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി’ക്ക് പണം സംഭാവന ചെയ്യാന്‍ വേണ്ടിയായിരുന്നു എന്ന പ്രചാരണം വിശ്വസിക്കത്തക്ക പോഴന്മാരല്ല ജനം. എങ്കിലും കാര്യവട്ടത്ത് ഫെബ്രുവരിയില്‍ നടന്ന വനിതാ ഫിലിം അവാര്‍ഡില്‍ ക്ഷണിച്ചാദരിക്കാനും അവര്‍ അവിടെ വിസ്മയകരമായ പ്രകടനത്തില്‍ സദസ്സിനെ ആനന്ദപുളകമണിയിച്ചു എന്ന് പ്രചരിപ്പിക്കാനും നമ്മുടെ നാട്ടില്‍ പുതിയ കലാസ്നേഹികള്‍ വിളഞ്ഞുവരുന്നു എന്ന് കാണുന്നത് വീണ്ടുമൊരു ‘തെറിപ്രിയ കല’യുടെ ഉദയത്തെ സൂചിപ്പിക്കുന്നു.
ഇതിനെ അതിക്രമിക്കുന്ന മറ്റൊരു വിളച്ചില് ഷക്കീലയുടെ കാര്യത്തിലാണ്. മടുത്തുകഴിഞ്ഞിട്ടാവണം അവരെ സിനിമാരംഗം കയ്യൊഴിഞ്ഞത്. എന്നാല്‍ അവരെ ആവാഹിച്ചുവരുത്താനാണ് ‘ഫ്ളവേഴ്സ് ടി.വി’ എന്ന മിനിസ്ക്രീന്‍ തീരുമാനിച്ചത്! ഒരുമെച്ചം ഇവര്‍ക്കുണ്ട്; അമേരിക്കന്‍ ഇന്ത്യക്കാരിയായ സണ്ണി ലിയോണ്‍ ഉഭയലിംഗ ശീലത്തെ ഫാഷനാക്കുമ്പോള് ഇന്ത്യക്കാരി അങ്ങനെയല്ല. അത്രയും ആശ്വാസം. ഫ്ളവേഴ്സ് ടി.വിക്ക് പിടിച്ചുനില്ക്കാന് കഴിഞ്ഞത് ഒരു നേട്ടവും (ആരുടെയാണോ?).
‘ഫിലിം അവാര്‍ഡ്’ പരിഗണനയില്‍നിന്ന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെ മാറ്റിനിര്‍ത്താന്‍ വേണ്ടിയാണോ ഇങ്ങനെയൊരു വനിത, ഫിലിം അവാര്‍ഡ് സംഘടിപ്പിച്ചത് എന്നും തോന്നിക്കൂടായ്കയില്ല.
മറ്റുരംഗങ്ങളിലെ വൈറസ് ബാധ കലാരംഗത്തും സംക്രമിക്കുന്നതിനെ കലാബോധമുള്ളവര്‍ എതിര്‍ത്തേ പറ്റൂ. കുട്ടികളുടെ അച്ഛനുമമ്മമാരും ശ്രദ്ധിക്കേണ്ട കാര്യമായതുകൊണ്ടാണ് പറയേണ്ടിവരുന്നത്.
മനോരമയുടേതുപോലെയുള്ള വനിതാ മാസികകള്‍ ഇത്തരം തരംതാണ കലാപ്രകടനങ്ങള്‍ക്ക് ഇടംകൊടുത്ത് മാന്യത നല്‍കുന്നത് ഉത്തരവാദിത്തബോധമുള്ള പത്രപ്രവര്ത്തനമാവിെല്ലന്ന് മനസ്സിലാക്കിയാല്‍ നന്ന്. ദേശീയതയുടെയും സംസ്കൃതിയുടെയും വക്താക്കളാകേണ്ടവര്‍ വെറും ബിസിനസ് താല്പര്യത്തിനുവേണ്ടി മാധ്യമരംഗത്തെ ദുഷിപ്പിക്കുന്നതിനെതിരെ ജനങ്ങള്‍ ശബ്ദമുയര്‍ത്തേണ്ട കാലമാണിത്.
പി.നാരായണക്കുറുപ്പ്
തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: