കാട്ടാക്കട: റോഡ് കയ്യേറ്റവും അനധികൃത വഴിവാണിഭവും ഒഴിപ്പിച്ചു തുടങ്ങി. ഇനി കാട്ടാക്കട പട്ടണത്തിലെ ഗതാഗത കുരുക്കഴിയും. കളക്ടര്‍ ഉത്തരവിട്ടിട്ടും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് റവന്യു അധികൃതര്‍ പിന്നോട്ടുപോയത് കഴിഞ്ഞദിവസം ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഴിഞ്ഞ എട്ടിനാണ് കളക്ടര്‍ കാട്ടാക്കടയില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേര്‍ത്ത് പാതയോരത്തെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. 20 വരെ സ്വന്തം നിലയ്ക്ക് വ്യാപാരിക
ള്‍ക്ക് ഒഴിഞ്ഞുപോകാം. ഇത് പാലിക്കാത്തവരെ 21 ന് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ പോലീസും റവന്യു ഉദ്യോഗസ്ഥരും എത്തി ഒഴിപ്പിക്കുമെന്നുമായിരുന്നു തീരുമാനം. ഇതനുസരിച്ച് ആര്‍ഡിഒ റോഡരികിലെ കയ്യേറ്റങ്ങള്‍ അളന്ന് നിജപ്പെടുത്തി കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കളക്ടര്‍ നിര്‍ദ്ദേശിച്ച സമയപരിധി അവസാനിച്ചിട്ടും ഒഴിപ്പിക്കല്‍ നടപടികള്‍ എങ്ങുമെത്തിയില്ല. ഇടത് ഭരണത്തിന്‍കീഴിലുള്ള കാട്ടാക്കട പഞ്ചായത്തും എംഎല്‍എയും കളക്ടറുടെ ഉത്തരവ് കാറ്റില്‍ പറത്തി കയ്യേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുന്നതായി വാര്‍ത്ത വന്നു. ഇതോടെ ഐ.ബി. സതീഷ് എംഎല്‍എ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുവാന്‍ റവന്യു അധികൃതരോട് സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.
അനധികൃത ലോഡിറക്കുകളും വഴിയോര കച്ചവടവും കാരണം കാട്ടാക്കട പട്ടണത്തില്‍ കാല്‍നട യാത്രപോലും ദുഷ്ക്കരമാണ്. ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യസംഭവമാണിവിടെ. മാര്‍ക്കറ്റ് റോഡ്, അഞ്ചുതെങ്ങിന്മൂട്, ക്രിസ്ത്യന്‍ കോളേജ് റോഡ് എന്നിവിടങ്ങളിലാണ് ഇന്നലെ രാവിലെ 10 മണിയോടെ തഹസില്‍ദാറുടെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍, പോലീസ്, ജനപ്രതിനിധികള്‍ എന്നിവരെത്തി റോഡിനിരുവശവുമുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചത്. ബങ്കുകള്‍, പെട്ടിക്കടകള്‍, വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്നിലെ അനധികൃത ഇറക്കുകള്‍ ഇവയൊക്കെ നീക്കം ചെയ്തവയില് പെടും. കയ്യേറ്റങ്ങള്‍ ഒഴിപ്പച്ചതോടെ കാട്ടാക്കടയിലെ ഗതാഗതം സുഗമമായിട്ടുണ്ട്. നടപ്പാതകളും ഇന്നലെ മുതല്‍ ജനത്തിന് കാല്‍നടയാത്രയ്ക്ക് തുറന്നുകിട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: