പൂനെ: എവറസ്റ്റ് കീഴടക്കിയ ആദ്യ ദമ്പതികളെന്ന നിലയില്‍ പൂനെയിലെ പോലീസ് കോണ്‍സ്റ്റബിള്‍മാരായ ദിനേശ് റാത്തോഡിനും ഭാര്യ താരകേശ്വരിക്കും ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചു. രാജ്യത്തിനും പോലീസ് സേനയ്ക്കുമെല്ലാം അഭിമാനവുമായി ഇവര്‍. എന്നാല്‍, മാസങ്ങള്‍ക്കിപ്പുറം, അവകാശവാദം വ്യാജമെന്ന് വാദമുയരുന്നു. ഇവര്‍ എവറസ്റ്റിനു നെറുകയിലെത്തിയിട്ടില്ലെന്ന പരാതിയില്‍ അന്വേഷണം തുടങ്ങിയ നേപ്പാള്‍, ഇവര്‍ക്ക് പത്തു വര്‍ഷം വിലക്കും ഏര്‍പ്പെടുത്തി.
മേയ് 23ന് എവറസ്റ്റ് കീഴടക്കിയെന്നാണ് ദിനേശും താരകേശ്വരിയും പറയുന്നത്. ജൂണ്‍ അഞ്ചിന് ചിത്രങ്ങളും മറ്റും പുറത്തുവിട്ടു. എന്നാല്‍, ചിത്രങ്ങള്‍ വ്യാജമെന്നന്ന് സ്ഥാപിച്ചും പര്‍വതാരോഹക സംഘങ്ങള്‍ പൂനെ പോലീസിനെയും നേപ്പാള്‍ സര്‍ക്കാരിനെയും സമീപിച്ചു. തുടര്‍ന്നാണ് നടപടി. നേപ്പാള്‍ അന്വേഷണം തുടങ്ങിയെന്ന് പൂനെ പോലീസ് കമ്മീഷണര്‍ രശ്മി ശുക്ല സ്ഥിരീകരിച്ചു.
പുറത്തുവിട്ടതില്‍ കയറുന്ന ചിത്രത്തില്‍ ദിനേശ് ചുവപ്പും കറുപ്പും ഇടകലര്‍ന്ന മേല്‍വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. മുകളിലെത്തിയപ്പോള്‍ ഓറഞ്ച് മേല്‍വസ്ത്രവും മഞ്ഞ, കറുപ്പ് ഷൂസുകളുമായി. സ്റ്റുഡിയോയിലോ ബേസ് ക്യാംപിലോ വച്ചെടുത്ത ചിത്രങ്ങളാണിത്, പരാതിയില്‍ പറയുന്നു.
ആരോപണങ്ങള്‍ ദിനേശ് നിഷേധിച്ചു. എവറസ്റ്റ് കീഴടക്കിയതിന് നേപ്പാള്‍ സര്‍ക്കാര്‍ നല്കിയ സര്‍ട്ടിഫിക്കറ്റുകളടക്കം പൂനെ പോലീസിന്റെ അന്വേഷണ സംഘത്തിന് നല്കി. തങ്ങളെ അപമാനിക്കാന്‍ ഒരുവിഭാഗം പര്‍വതാരോഹകര്‍ ശ്രമിക്കുന്നുവെന്നും ദിനേശ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: