ലണ്ടന്‍: ഭാരതീയ നേത്രരോഗ വിദഗ്ധയ്ക്ക് ലണ്ടനില്‍ രണ്ട് വര്‍ഷം തടവ്. 200 മണിക്കൂര്‍ പ്രതിഫലമില്ലാതെ ജോലി ചെയ്യണമെന്നും ഉത്തരവുണ്ട്. എട്ടുവയസുകാരന്റെ ജീവന് ഭീഷണിയാകുന്ന വിധത്തില്‍ കണ്ണിലുണ്ടായ അണുബാധ തിരിച്ചറിയാന്‍ കഴിയാത്താത്തതിനാണ് ശിക്ഷ. ബാലന് പിന്നീട് മരിച്ചു.
ഹണിറോസ് (35) ആണ് ശിക്ഷിക്കപ്പെട്ടത്. 2012 ഫെബ്രുവരിയില്‍ ഇവര്‍ വിന്‍സെന്റ് ബാര്‍ക്കറിന്റെ കണ്ണ് പരിശോധിച്ചിരുന്നു. എന്നാല്‍, അണുബാധയുണ്ടായ കാര്യം തിരിച്ചറിഞ്ഞില്ല. അഞ്ച് മാസത്തിന് ശേഷം ബാലന് മരിച്ചു. ഇപ്സ് വിക് ക്രൗണ്‍ കോടതി ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: