ബറേലി: പ്രാഥമികാവശ്യങ്ങള്‍ക്ക് വെളുപ്പിനെ ഉണര്‍ന്ന് വെളിയിടങ്ങള്‍ തേടിപ്പോയതാണ് മൂന്നു പെണ്‍കുട്ടികള്‍. നേരമേറെക്കഴിഞ്ഞിട്ടും തിരികെയെത്തിയില്ല. അനേ്വഷിച്ചു നടന്ന വീട്ടുകാര്‍ക്ക് ഒടുവില്‍ നദിക്കരയില്‍ നിന്ന് കിട്ടിയത് മൂന്ന് മൃതദേഹങ്ങള്‍.
ബറേലിയിലെ സായ്ജന ഗ്രാമത്തിലാണ് സംഭവം. ആകെ 450 കുടുംബങ്ങളുള്ള ഗ്രാമം. വിരലിലെണ്ണാവുന്ന വീടുകള്‍ക്കേ ശൗചാലയമുള്ളൂ. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാനില്‍ പ്രഥമപരിഗണന ശൗചാലയങ്ങള്ക്കായിരുന്നിട്ടും സായ്ജനക്കാര്ക്ക് അതേക്കുറിച്ച ഒന്നുമറിയില്ല. ശൗചാലയമുണ്ടായിരുന്നെങ്കില്‍ മക്കള്‍ ജീവനോടെ ഇരുന്നേനെയെന്ന് വിലപിക്കുന്നു മാതാപിതാക്കള്‍.
ഇക്കാര്യത്തിനായി പലതവണ അധികൃതരെ സമീപിച്ചിട്ടും കാത്തിരുപ്പ് മാത്രം ബാക്കി. ജില്ലാ അധികൃതര്‍ക്കാണ് സ്വച്ഛ് ഭാരത് അഭിയാന്റെ ചുമതല. പക്ഷെ, നടപ്പാക്കാന്‍ ആളില്ല.
ഉത്തര്‍പ്രദേശിന് ഇതൊന്നും പുതുമയുള്ള വാര്‍ത്തയല്ല. രണ്ടു വര്‍ഷം മുന്‍പ് ബദായൂണില്‍ രണ്ട് പെണ്‍കുട്ടികളെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: