ബെംഗളൂരു: പരീക്ഷയ്ക്ക് മാര്‍ക്കു കുറഞ്ഞതിന് വീടുവിട്ട പതിമൂന്നുകാരി സുരക്ഷിതയായി വീട്ടില്‍ തിരിച്ചെത്തി. ഒരാഴ്ച മുന്‍പ് ബെംഗളൂരുവില്‍ നിന്ന് കാണാതായ രാജാജി നഗര്‍ നാഷണല്‍ പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥി എം.കെ. പൂജിത (13) യുടെ ഒളിച്ചോട്ടവും മടങ്ങലും ഏറെ നാടകീയം.
കണക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിലുള്ള വിഷമത്തിലാണ് പൂജിത നാടുവിട്ടത്. പതിവു പോലെ സ്കൂള്‍ ബസില്‍ വീട്ടില്‍ നിന്ന് പുറപ്പെട്ട പെണ്‍കുട്ടി തിരിച്ചെത്താഞ്ഞ് രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടു. സ്കൂളിലേക്ക് പുറപ്പെടും മുന്‍പ് ഒരു ജോടി വസ്ത്രം ബാഗില്‍ വയ്ക്കുന്നതു കണ്ട് കുട്ടിയുടെ അമ്മ അതെന്തിനെന്ന് അന്വേഷിച്ചു. സക്ൂളില്‍ സ്കിറ്റ് അവതരിപ്പിക്കാനാനെന്നായിരുന്നു മറുപടി. പരിപാടിക്ക് സ്കൂളില്‍ നല്കാന് 600 രൂപയും വാങ്ങി.
സ്കൂളിന് മുന്നില്‍ ബസിറങ്ങിയ ശേഷം റെയില്‍വേ സ്റ്റേഷനിലെത്തി. മുംബൈയ്ക്ക് വണ്ടി കയറി. മുംബൈയിലെത്തിയ പെണ്‍കുട്ടി പരിഭ്രാന്തയായി പ്ലാറ്റ്ഫോമില്‍ ഇരിക്കുന്നതു കണ്ട് ടിടിആര്‍ വിവിരം റെയില്‍വേ പോലീസിനെ അറിയിച്ചു. പിന്നീട് ബെംഗളൂരുവിലെ ശ്രീറാംപുര പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ബെംഗളൂരുവിലേക്ക് വണ്ടി കയറ്റി വിട്ടു. വിവരം പോലീസ് മാതാപിതാക്കളെ അറിയിച്ചു. വണ്ടി ഹുബ്ബള്ളി സ്റ്റേഷനിലെത്തിയപ്പോള്‍ അവിടെയുള്ള ബന്ധുക്കളെത്തി പൂജിതയെ വീട്ടിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: