ന്യൂദല്‍ഹി: രാത്രി പത്തു മണിക്ക് ഫോണ്‍ കോള്‍, അതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത്. അമ്പരന്നിരിക്കുമ്പോള്‍ കേള്‍ക്കാം, മോദിയുടെ അഭ്യര്‍ഥന. ആ റോഡ് നിങ്ങള്‍ നന്നാക്കുക, എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കാം.
ചോദ്യോത്തര വെബ് സൈറ്റാണ് ക്വാറ. അതില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ പുഷ്പക് ചക്രവര്‍ത്തി ത്രിപുരയിലെ എന്‍എച്ച് 208ന്റെ ഒരു ഭാഗത്തെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി ഒരു പോസ്റ്റിട്ടിരുന്നു. അന്നു രാത്രി പത്തു മണിക്കാണ് പുഷ്പകിന് മോദിയുടെ ഓഫീസില്‍ നിന്ന് വിളിവന്നത്. ഒരു നിമിഷം തലച്ചോറ് മരവിച്ചുപോയി. കാലുകള്‍ വിറച്ചു, എന്താ കുഴപ്പം. അപ്പോള്‍ ദാ വരുന്നു രാത്രിയില്‍ വിളിച്ചതിന് ക്ഷമാപണം.
നിമിഷങ്ങള്‍ക്കു ശേഷം ഒപ്പം മോദിയുടെ വാക്കുകളും. രാത്രി വൈകി വിളിച്ചതിന് മോദിയും ക്ഷമ ചോദിച്ചു. തുടര്‍ന്നു പറഞ്ഞു, എന്‍എച്ച് 208ന്റെ തകര്‍ന്ന ഭാഗം നേരെയാക്കാന്‍ നിങ്ങളുടെ സഹായം വേണം. ആസാം, ത്രിപുര സര്‍ക്കാരുകള്‍ എല്ലാം സഹായവും നല്‍കുമെന്നും മോദി പറഞ്ഞു. അന്നുറങ്ങാന്‍ കഴിഞ്ഞില്ല, മോദിയുടെ വാക്കുകളായിരുന്നു മനസില്‍.
രാവിലെ ഓഫീസില്‍ എത്തിയപ്പോള്‍ ആസാം, ത്രിപുര സര്‍ക്കാരുകളുടെയെല്ലാം സന്ദേശങ്ങള്‍ കാത്തു കിടക്കുന്നു, 15 കിലോമീറ്റര്‍ ഹൈവേ നേരെയാക്കാന്‍ പണവും അനുവദിച്ചിരിക്കുന്നു. ആവശ്യത്തിന് ജീവനക്കാരും. അവരുമായി സ്ഥലത്ത് എത്തിയപ്പോള്‍ ആസാം സര്‍ക്കാരിന്റെ ആറ് ജെസിബികള്‍ കിടക്കുന്നു.
പുഷ്പകിന്റെ നേതൃത്വത്തില്‍ പണി തുടങ്ങി. ഏതാനും ദിവസം കൊണ്ട് പണി തീര്‍ന്നു. തീര്‍ന്നപ്പോള്‍ കേന്ദ്ര റോഡ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ കോള്‍, നന്ദി പറഞ്ഞ്. ദല്‍ഹിയില്‍ എത്തുമ്പോള്‍ മോദിയെ സന്ദര്‍ശിക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: