അങ്കമാലി: കറുകുറ്റി ട്രെയിന്‍ അപകടത്തിനു കാരണം റെയില്‍വേ ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ പെര്‍മനന്റ് വേ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. പാളത്തില്‍ ശരിയായ രീതിയില്‍ അറ്റകുറ്റപ്പണി നടത്താത്തതാണ് അപകടത്തിന് വഴിവച്ചതെന്ന് സൂചന. ഒഎംസി മെഷീന് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പാളത്തിന് വിള്ളല്‍ കണ്ടെത്തിയിരുന്നു. വിള്ളലുള്ള ഭാഗം മുറിച്ചു മാറ്റി വെല്‍ഡ് ചെയ്തു പിടിപ്പിക്കുകയാണ് ചെയ്യേണ്ടത്.
ഇതിനു പകരം രണ്ടു വശങ്ങളിലും സ്റ്റീല്‍ പ്ലേറ്റ് ഇട്ട് നട്ടും ബോള്‍ട്ടും ഉപയോഗിച്ച് മുറുക്കുക മാത്രമാണ് ചെയ്തത്. തീവണ്ടി കടന്നുപോയപ്പോള്‍ വിള്ളല്‍ വലുതാകുകയും പാളം പൊട്ടിമാറുകയും ചെയ്യുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിദഗ്ധ സമിതിയുടെ ആദ്യസിറ്റിങ് ഇന്നു രാവിലെ എറണാകുളം സൗത്ത് സ്റ്റേഷനില്‍ നടക്കും. ദൃക്സാക്ഷികള്‍, ലോക്കോ പൈലറ്റുമാര്‍ എന്നിവരില്‍ നിന്നു മൊഴിയെടുക്കുമെന്ന് ചെയര്മാന് ചീഫ് സെക്യൂരിറ്റി ഓഫിസര്‍ (സിഎസ്ഒ) ജോണ്‍ തോമസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രേഖകള്‍ പരിശോധിക്കും. വലിയ ദുരന്തങ്ങള്‍ ഉണ്ടായിെല്ലങ്കിലും ഗുരുതര വീഴ്ച്ചയായിട്ടാണ് റെയില്‍വെ കാണുന്നത്. ഇന്നലെ വൈകിട്ട് നാലരയോസിഎസ്ഒ അപകട സ്ഥലം പരിശോധിച്ചു. പുതുതായി സ്ഥാപിച്ച റെയിലും അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളും പരിശോധിച്ചു.
ചീഫ് ട്രാക്ക് എന്‍ജിനീയര്‍ (സിടിഇ) ലത്തീഫ് ഖാന്, സീനിയര്‍ ഡിവിഷനല്‍ എന്‍ജിനീയര്‍ (കോ ഓര്‍ഡിനേഷന്‍) രാജേന്ദ്രകുമാര്‍ മീണ, ഡിവിഷനല്‍ എന്‍ജിനീയര്‍മാരായ എന്‍. ചന്ദ്രശേഖരന്, ശ്രീകുമാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. സിഎസ്ഒ, സിടിഇ എന്നിവരെ കൂടാതെ ചീഫ് റോളിങ് സ്റ്റോക്ക് എന്‍ജിനീയര്‍ (സിആര്‍എസ്സി) പാസ്വാന്, ചീഫ് ഇലക്ട്രിക്കല്‍ ലോക്കോമോട്ടീവ് എന്‍ജിനീയര്‍ (സിഇഎല്ഇ) ചൗധരി എന്നിവരാണ് അപകടത്തെകുറിച്ചുള്ള അന്വേഷണ സംഘത്തിലുള്ളത്.
ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചു
കൊച്ചി: കറുകുറ്റിയില്‍ മംഗലാപുരം എക്സ്പ്രസ് പാളം തെറ്റിസ്തംഭിച്ച ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുനരാരംഭിച്ചു. ഇരു ട്രാക്കുകളുടെയും അറ്റകുറ്റപണികള്‍ ഇന്നലെ പുലര്‍ച്ചെയോടെ പൂര്‍ത്തിയായി. കറുകുറ്റി ഭാഗത്ത് വേഗത കുറച്ചാണ് ട്രെയിനുകള്‍ കടന്നുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: