ഗുരുവായൂര്‍: ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി ഒരു ബഹുമുഖപ്രതിഭയാണ്. ഉപയോഗിച്ച് അര്ത്ഥമില്ലാതെയായപ്പോള് ആ പദത്തിനെ അന്വര്‍ത്ഥമാക്കിയത് ചൊവ്വല്ലൂരാണെന്ന് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു.
ചൊവ്വല്ലൂരിന്റെ 80ാം പിറന്നാള്‍ ആഘോഷമായ കൃഷ്ണകൃപാസാഗരം സമാപന സമ്മേളന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.ടി. ആര്‍ട്ടിസ്റ്റ് നമ്പൂതിരി അധ്യക്ഷത വഹിച്ചു. മല്ലിശേരി പരമേശരന്‍ നമ്പൂതിരി, ആര്.വി. ഗംഗാധരന്, രാധാകൃഷ്ണന് കാക്കശേരി, എ.എസ്. മാധവന്, എം.ഡി. രാജേന്ദ്രന്, അജിത് കൊളാടി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, വി.കെ.ശ്രീരാമന്, വെട്ടത്ത് ബാലകൃഷ്ണന് ഏറാടി, ഉണ്ണി ചൊവ്വല്ലൂര്‍, പി.വി. മുരളീധരന് എന്നിവര്‍ സംസാരിച്ചു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി നന്ദി അറിയിച്ചു.
മാധ്യമ-കലാ-സാംസ്കാരിക സദസിന് കീഴ്മുണ്ടയൂര്‍ പരമേശ്വരന് നമ്പൂതിരി ഭദ്രദീപം കൊളുത്തി. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. സി. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. എം.പി. വീരേന്ദ്രകുമാര്‍, എം.പി. സുരേന്ദ്രന്, തോട്ടത്തില്‍ രവീന്ദ്രന്, സത്യന് അന്തിക്കാട്, പ്രൊഫ.എം. ലീലാവതി, ഇ.എം.സതീശന്, പി.വി. ചന്ദ്രന്, ഡോ.പി. മാധവന്‍കുട്ടി വാര്യര്‍, കെ.സി. നാരായണന്, പെരുവനം കുട്ടന്മാരാര്, കലാമണ്ഡലം പരമേശ്വരന് മാരാര്‍, കെ.പി. ശൈലജ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: