കള്ള കര്‍ക്കടകം കടന്നുപോയി. പൊന്നിന് ചിങ്ങം രംഗപ്രവേശം ചെയ്തു. ഓണനാളുകളും സമാഗതമായി. ഇനി വ്യാപാരികളുടെയും വ്യവസായികളുടെയും മത്സരഭൂമിയാവുകയാണ് കേരളം. കെട്ടിക്കിടക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സമ്മാനങ്ങള്‍ നല്കി ജനശ്രദ്ധ ആകര്ഷിക്കുവാനുള്ള വെപ്രാളമാണല്ലൊ ഇനി നാം കാണാന്‍ പോകുന്നത്. അതിനുവേണ്ടി അവര്‍ മഹാബലി മന്നനെ കുടപിടിച്ച് കൊമ്പന് മീശയും കുടവയറും പാളത്താറുമുള്ള ബഹുവര്‍ണ ചിത്രപ്പരസ്യങ്ങള് നല്കുന്ന കാഴ്ച നമുക്ക് സുപരിചതമാണല്ലൊ.
ഇത് ഭൂഷണമല്ല. ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ പ്രജാക്ഷേമ തല്പ്പരനും ദാനശീലനും സത്യമൂര്‍ത്തിയും ആയിരുന്നു മഹാബലി ചക്രവര്‍ത്തി. അതിനാല്‍ മേലിലെങ്കിലും പ്രസ്തുത മഹാത്മാവിനെ അവഹേളിക്കരുതെന്ന് സാക്ഷര കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
അനിയന് മണ്ണാനിക്കാട്,
എടയാറ്റൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: