ശബരിമലയിലെ തീര്‍ത്ഥാടക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലും ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സഹായം നല്‍കാനുള്ള സംരംഭത്തിലും ഒരേ മനസ്സോടെ മുഴുകാന്‍ കഴിയുന്നത് ജാതിമത പരിമിതികള്‍ക്കപ്പുറം മനുഷ്യനെ കാണാന്‍ കമ്യൂണിസ്റ്റുകള്‍ക്ക് കഴിയുന്നതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി ഫെയ്സ് ബുക്കില്‍.
ഹജ്ജിന് സൗകര്യം ഒരുക്കുന്നതില്‍ കേരളം മാതൃകയാണെന്നും അദ്ദേഹം പറയുന്നു. പക്ഷേ ശബരിമലയുടെ കാര്യമോ?
ഹജ്ജിന് പോകുന്ന ഭക്തരുടെ ആവശ്യപ്രകാരം എല്ലാം ചെയ്തുകൊടുക്കുമ്പോള്‍, ശബരിമല ഹൈന്ദവഭക്തരുടെ അഭിലാഷങ്ങള്‍ പാടെ നിരാകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഹജ്ജിന് പോകുന്നവര്‍ക്ക് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ സൗകര്യങ്ങളൊരുക്കുമ്പോള്‍, ശബരിമലയില്‍ ഭക്തരെ പിഴിഞ്ഞ് കോടിക്കണക്കിന് രൂപ വരുമാനമുണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് രണ്ടും ഒരുപോലെയാകുന്നതെങ്ങനെ? ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെടുന്ന സിപിഎം എന്തുകൊണ്ട് എല്ലാ മുസ്ലിം പള്ളികളിലും സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥനാ സൗകര്യം ഏര്പ്പെടുത്തണമന്നാവശ്യപ്പെടുന്നില്ല? ഭക്തര്‍ക്ക് ആദ്ധ്യാത്മിക സൗകര്യങ്ങള്‍ പഠിക്കുന്നതിന് സൗകര്യങ്ങള്‍ ഒരുക്കുന്നതിനെ എതിര്‍ത്ത് ദേവസ്വം മന്ത്രി സംസാരിച്ചതെന്തുകൊണ്ട്?
അപ്പോള്‍ അവിടെയാണ് പ്രശ്നം-രണ്ടിടത്തും ഒരേ പോലയെല്ല ഇടപെടുന്നത്. ഒന്നിനെ വളര്‍ത്താനും ഒന്നിനെ തളര്ത്താനുമാണിത്.
തന്ത്രിയെയും ഹൈന്ദവസംഘടനകളേയും വിശ്വാസത്തിലെടുത്തും ചര്‍ച്ചചെയ്തും ക്ഷേത്രഭരണം
നടത്താന്‍ ദേവസ്വം ബോര്‍ഡിനെ അനുവദിക്കണം. എങ്കില്‍ മാത്രമേ മുഖ്യമന്ത്രി പറഞ്ഞത് അംഗീകരിക്കാനാവൂ.
രാമചന്ദ്രന് പാണ്ടിക്കാട്,
മഞ്ചേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: