ഭാരതത്തില്‍ സന്യാസിമാരുടെ സ്ഥാനം എത്ര ഉന്നതമാണ് എന്നറിയാത്തവര്‍ക്ക് മനസ്സില്‍ ഇരുട്ടുമാത്രമാണുള്ളത്. ആ ഇരുട്ട് മനഃപൂര്‍വം വരുത്തിവച്ചിട്ടുള്ളതാണ്. നിലവിളക്കു കൊളുത്തുന്നതും ജാതിമതഭേദമെന്യേ ഓണപ്പൂക്കളമൊരുക്കുന്നതുമെല്ലാം ഇത്തരക്കാര്‍ക്ക് വല്ലാത്ത അസ്വസ്ഥത സൃഷ്ടിക്കും. സംസ്കൃത ശ്ലോകങ്ങള്‍ അരോചകമായിത്തോന്നും. ജനതതി മുഴുവന്‍ സ്നേഹിക്കുന്ന ഉണ്ണിക്കണ്ണന്റെ പിറന്നാളാഘോഷം തങ്ങളുടെ പതിനാറടിയന്തരാഘോഷമായി തോന്നും.
മാതൃരാജ്യത്തോട് സ്നേഹവും ആദരവും കൂറുമുള്ളവര്ക്കേ ആ രാജ്യത്തെ സംസ്കാരത്തില്‍ അഭിമാനം തോന്നൂ. അതില്ലെങ്കില്‍, സംസ്കാരത്തനിമയുള്ളതെല്ലാം വിരക്തിയും വിദ്വേഷവുമേയുണ്ടാക്കൂ. സാംസ്കാരിക, നവോത്ഥാന നായകരെ തള്ളിപ്പറയാനേ കഴിയൂ. (അതുവഴി കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഈ നവോത്ഥാനനായകരുടെ പേരിലും ഉണ്ണിക്കണ്ണന്റെ പേരിലുമെല്ലാം അപമാനബോധമില്ലാതെ ആഘോഷങ്ങളൊരുക്കും).
ഭാരതത്തിലെ പ്രധാന പ്രതിപക്ഷ കക്ഷിയായിരുന്ന ഒരു പ്രസ്ഥാനം ചെറിയ രണ്ട് സംസ്ഥാനങ്ങളിലൊതുങ്ങിയതിന്റെ കാരണവും ഇതൊക്കെത്തന്നെയാണ്. ഇവിടങ്ങളിലും ഇല്ലാതാവുന്നതിനുള്ള പ്രവര്‍ത്തനമാണ് ഇതെല്ലാമെന്നറിയുക.
രാമചന്ദ്രന് പാണ്ടിക്കാട്,
മഞ്ചേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: