ആര്‍എസ്എസ് അമ്പലപ്പറമ്പില്‍ ശാഖ നടത്തിയാല്‍ സിപിഎമ്മുകരെക്കൊണ്ട് തടയിക്കുമെന്ന കോടിയേരി ബാലകൃഷ്ണന്റെ ഭീഷണി ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുന്നതാണ്.
കോടിയേരി തന്നെ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ആര്‍എസ്എസ് ശാഖയ്ക്കെതിരായി ആരെങ്കിലും പരാതിപ്പെട്ടിട്ടുണ്ടോ? ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അത്തരത്തില്‍ വല്ല രഹസ്യാന്വേഷണ റിപ്പോര്‍ട്ടും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടോ? നിയമസമാധാന ലം ഘനം എന്നു പറയാവുന്ന എന്തെങ്കിലും ആര്‍എസ്എസ് ശാഖ ചെയ്തിരുന്നെങ്കില്‍ തീര്‍ച്ചയായും രഹസ്യ റിപ്പോര്‍ട്ട് കിട്ടുമായിരുന്നിരിക്കണം; കോടിയേരി നടപടിയും എടുത്തേനെ.
ഇപ്പോള്‍ നാലാംകിട രാഷ്ട്രീയക്കാരനെപ്പോലെയാണ് കോടിയേരി നുണപ്രചാരണം നടത്തുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞതാണ് സത്യം. സിപിഎമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന അധികാര വടംവലി മുറുകിയിരിക്കുന്നു. അതിനെ മറച്ചുപിടിക്കാനോ മൂര്‍ച്ഛിപ്പിക്കാനോ ആയിരിക്കണം കോടിയേരിയുടെ ശ്രമം. അതിനായി പാര്‍ട്ടി സഖാക്കളെ ആര്‍എസ്എസ് ശാഖകളിലേക്ക് അഴിച്ചുവിട്ട് സംഘര്‍ഷം ഉണ്ടാക്കുക. തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം മുതല്‍ തുടങ്ങി സംഘപരിവാര്‍ സംഘടനയിലുള്ള എത്രയോ പ്രവര്‍ത്തകരെ സിപിഎം ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഏറ്റുവും പുതിയ കൊല നടന്നിട്ട് ദിവസങ്ങള്‍ അധികമായിട്ടില്ലോ.
എല്ലാവരുടേയും മുഖ്യമന്ത്രിയായിരിക്കും താന്‍ എന്നു വാഗ്ദാനം ചെയ്ത പിണറായി വിജയന് എല്ലാം ശരിയാക്കിയില്ലെങ്കിലും വേണ്ട, പാര്‍ട്ടി സെക്രട്ടറിയുടെ നുണപ്രചരണത്തേയും പ്രകോപന പ്രസ്താവനകളേയും നിയന്ത്രിച്ച് കാര്യങ്ങള്‍ ശരിയായി നടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുക.
ആര്.ഗോപാലകൃഷ്ണന് നായര്‍, ഏറ്റുമാനൂര്‍
എല്ലാം അന്ധവിശ്വാസമല്ല
ആചാരാനുഷ്ഠാനങ്ങള്‍ തെറ്റിച്ചു സ്ത്രീകള്‍ ശബരിമലയ്ക്ക് പോകേണ്ടതില്ല. എല്ലാം അന്ധവിശ്വാസങ്ങളല്ല. ചില ആചാരങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടത് ആവശ്യമായതിനാലാണ് നാം അത് പാലിക്കുന്നത്. ഋതുമതിയായ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാറില്ലല്ലോ.
കിരണ്‍ ദേവി, നെല്ലാട്
ആയുഷ് വകുപ്പ് ഉഷാറാവണം
ജനങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ ഇടപെടാനോ ഉപദേശങ്ങള്‍ നല്‍കാനോ തുനിയാതെ ആയുഷ് വകുപ്പ് നിഷ്ക്രിയമാണിന്ന്. ആയുര്‍വേദ, യുനാനി, സിദ്ധ, ഹോമിയോ, നാച്വറോപ്പതി, പാരമ്പര്യ ചികിത്സ തുടങ്ങിയ ചികിത്സാ സമ്പ്രദായങ്ങളിലെ വിദഗ്ദ്ധര്‍ ജനങ്ങളുടെ ദൈനംദിന ആരോഗ്യപ്രശ്നങ്ങളില്‍ ഉപദേശം നല്‍കാതെ മൗനം ഭജിക്കുന്നതെന്തെന്ന് മനസ്സിലാകുന്നില്ല. ഉദാഹരണങ്ങളിതാ.
സ്കൂള്‍ കുട്ടികളില്‍ വിരശല്യമൊഴിവാക്കാന് ആല്ബന്റസോണ് ഗുളികയ്ക്ക് ബദലായി ആയുഷ് ചികിത്സാരീതികളില്‍ പരിഹാരം ഒന്നും നിര്‍ദ്ദേശിക്കാനില്ലേ? അലോപ്പതി മരുന്നു കഴിക്കാന്‍ താല്‍പ്പര്യമില്ലാത്ത ധാരാളം ആളുകളും കുടുംബങ്ങളുമുണ്ട്. ന്യൂനപക്ഷമാണെങ്കിലും അവര്‍ക്കായി വിരശല്യമൊഴിവാക്കാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ ആയുഷ് ചികിത്സകര്‍ എന്തേ നിര്‍ദ്ദേശിക്കാത്തത്?
വൈറ്റമിന്‍ ഗുളികകള്‍ക്കും അയണ്‍ ഗുളികകള്‍ക്കും ബദലായി എന്തു നടപടി സ്വീകരിക്കണമെന്നും ദയവായി ആയുഷ് വകുപ്പ് ജനങ്ങളെ അറിയിക്കണം. ആയുഷ് വകുപ്പും അതിനുകീഴില്‍ ആയിരക്കണക്കിന് ചികിത്സകരുമുണ്ടെന്ന കാര്യം ജനം അറിയട്ടെ.
കെ.വി. സുഗതന്, ആലപ്പുഴ
ദേശപ്രേമം ഹറാമായവര്‍
കേരളത്തിലെ പ്രബലമായ പാര്‍ട്ടി, ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ കുടുംബത്തിലേക്ക് അടുക്കാന്‍ പോവുകയാണെന്ന് തോന്നും ഇപ്പോഴത്തെ അവരുടെ പോക്കു കണ്ടാല്‍. ശക്തമായ ശരീരത്തിലേ ശക്തമായ മനസ്സുണ്ടാവൂ എന്ന തിരിച്ചറിവാണ് അവര്‍ക്ക് ശാഖ തുടങ്ങാനുള്ള പ്രചോദനമെങ്കില്‍ അത്യന്തം സന്തോഷകരം തന്നെ. എന്നാല്‍ ദേശപ്രേമം ഒഴിച്ചുകൂടാനാവാത്ത ഘടകമാണെങ്കില്‍ പാര്ട്ടിക്കാര് പിന്മാറുകതന്നെ ചെയ്യും. അവര്‍ക്ക് ദേശഭക്തി ഹറാമാണല്ലോ. എപ്പോഴും ചൈനയെ നോക്കിയിരിക്കുന്നവര്‍, ചൈന ഭാരത അതിര്‍ത്തിയില്‍ അതിക്രമിച്ചു കയറിയാല്‍ ‘കമാ’യെന്നക്ഷരം ഉരിയാടുകയില്ല. ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാന്‍ ഹൈന്ദവ ബിംബങ്ങളേയും ആചാരങ്ങളേയും തള്ളിപ്പറയും.
പി.വി.ഹരിലാല്‍,ഹരിപ്പാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: