വിഭാഗശഃ
ഈ പദത്തിന് മറ്റൊരു അര്‍ത്ഥംകൂടി ആചാര്യന്മാര് പറയുന്നു.
ബ്രാഹ്മണാദി നാലുവര്‍ണങ്ങളില്‍ ഓരോന്നിലും ബ്രാഹ്മണാദി ഉപവിഭാഗങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എങ്ങനെയെന്നാല്‍-ബ്രാഹ്മണരില്‍നിന്ന് നാലു വര്‍ണങ്ങള്‍-ബ്രാഹ്മണ ബ്രാഹ്മണന്, ബ്രാഹ്മണ ക്ഷത്രിയന്, ബ്രാഹ്മണ വൈശ്യന്, ബ്രാഹ്മണ ശൂദ്രന് എന്നിങ്ങനെ.
ക്ഷത്രിയരില്‍ ക്ഷത്രിയ ബ്രാഹ്മണന്, ക്ഷത്രിയ ക്ഷത്രിയന്, ക്ഷത്രിയ വശ്യന്‍, ക്ഷത്രിയ ശൂദ്രന് എന്നിങ്ങനെ.
മനുഷ്യരുടെ അന്തഃകരണത്തില്‍-മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം എന്നിവയില്‍ സത്വഗുണം മുതലായ ഗുണങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അതനുസരിച്ച് ആളുകളുടെ കര്‍മങ്ങളും വ്യത്യസ്തങ്ങളായിത്തീരുന്നു. ഒരുകാലത്ത് വേദാധ്യയനവും തപസ്സും പൂജാദികളും ചെയ്ത് ബ്രാഹ്മണ രീതിയില്‍ ജീവിച്ച വ്യക്തി, പിന്നീട് എല്ലാം ഉപേക്ഷിച്ച് മദ്യപാനവും മാംസഭോജനവും പരസ്ത്രീബന്ധവും ചെയ്ത് നികൃഷ്ടജീവിതം നയിക്കുന്നതായി കാണാം. ഇങ്ങനെ എല്ലാ വര്‍ണത്തിലും വിഭാഗങ്ങളായി, മാറി മാറി, കാണാം. അപ്പോള്‍ ഒരു വ്യക്തിയുടെ വര്‍ണം നിര്‍ണയിക്കേണ്ടത് എങ്ങനെ?
ഭാഗവതത്തില്‍ നാരദ മഹര്‍ഷി പറയുന്നു
വാസ്തവത്തില്‍ ശമം (ഇന്ദ്രിയ നിയന്ത്രണം) ദയം (മനോ നിയന്ത്രണം) തുടങ്ങിയ സത്വഗുണ സ്വഭാവങ്ങളും, വേദാധ്യയനം, യജ്ഞാനുഷ്ഠാനം തുടങ്ങിയ കര്‍മങ്ങളുമുള്ള ഒരാളെ ഏതു കുലത്തില്‍ ജനിച്ചവനായാലും, ബ്രാഹ്മണനായിതന്നെ നിര്‍ണയിക്കണം. അതുപോലെ ക്ഷത്രിയന്, വൈശ്യന്, ശൂദ്രന് എന്നിവരെയും തീരുമാനിക്കേണ്ടത് വ്യക്തിയുടെ ഗുണങ്ങളും കര്‍മങ്ങളും ആശ്രയിച്ചു തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: