ശാന്തിപര്‍വം 189-ാം അധ്യായത്തില്‍ ഭരദ്വാജന് ഭൃഗുവിനോടു ചോദിക്കുന്നത്, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ വിവര്‍ത്തനത്തിലൂടെ നമുക്ക് വായിക്കാം.
എന്തു ചെയ്താല്‍ ബ്രാഹ്മണനാം
പരം ക്ഷത്രിയനാം ദ്വിജഃ
വൈശ്യനാം ശൂദ്രനാം ചൊല്ക
വിപ്രര്‍ഷേ, വാഗ്മിസത്തമ! (1)
ഭൃഗുവിന്റെ മറുപടി
ബ്രാഹ്മണന്
ശൗചാരസ്ഥിതന് നന്നായ്
വിഘസാശി ഗുരുപ്രിയന്‍
സത്യവ്രതന് സത്യപര-
നവന് ബ്രാഹ്മണനാണ് പോല്‍ (3)
സത്യം താന്‍ ദാന, മദ്രോഹം.
ആ നൃശംസ്യം, ത്രപാ, ഘൃണം
തപസ്സുമങ്ങു കാണുന്നതി-
തവന് ബ്രാഹ്മണനാണുപോല്. (4)
ക്ഷത്രിയന്
ക്ഷാത്രം കര്‍മം നിഷേവിപ്പൂ
വേദാധ്യയന മൊത്തവന്
ദാനാദാനങ്ങളുടയോന്
അവര്‍ ക്ഷേത്രിയനാണുപോല് (5)
വൈശ്യന്
പശുക്കള്‍ മൂലം വേശിപ്പോന്
കൃഷി ലാഭപരന് ശുചി
വേദാധ്യയനമൊത്തുള്ളോന്
അവന് വൈശാഖ്യനാണുപോല് (6)
ശൂദ്രന്
സര്‍വം ഭക്ഷിപ്പവന് സര്‍വ-
കര്‍മം ചെയ്വോന് സദാശുചി
വേദംവി, ട്ടാചാരമറ്റോന്
അവനോ ശൂദ്രനാണുപോല് (7)
ശൂദ്രന്നീ ലക്ഷ്യമുണ്ടാകില്
ദ്വിജന്നതുപെടായ്കിലും
ശൂദ്രന് ശൂദ്രനുമാവില്ലാ
വിപ്രന് വിപ്രനുമായ്വരാ (8)
ശൂദ്രന്ന് ഈ ലക്ഷ്യം (ബ്രാഹ്മണാദികളുടെ ഗുണവും കര്‍മങ്ങളും) ഉണ്ടാവുകില്‍ അവന് ശൂദ്രനല്ല, ബ്രാഹ്മണന് തന്നെയാണ്. വിപ്രന്ന് (ബ്രാഹ്മണന്ന് ബ്രാഹ്മണന്റെ ഗുണവും കര്‍മങ്ങളും ഇല്ലെങ്കില്‍ അവന് ബ്രാഹ്മണനാവുകയില്ല. ശൂദ്രനായിട്ടാണ് പരിഗണിക്കേണ്ടത്.)
വര്‍ണവ്യവസ്ഥയുടെ ഉദ്ദേശ്യം
വര്‍ണങ്ങളെയും വിഭാഗങ്ങളെയും ഭഗവാന് സൃഷ്ടിച്ചതിന്റെ ഉദ്ദേശ്യം മൃഗപ്രായനായ മനുഷ്യനെ, തമോഗുണ സ്വഭാവകര്മങ്ങളില്നിന്ന് രജോഗുണ സ്വഭാവ കര്‍മങ്ങളിലേക്കും അതില്‍നിന്ന് സത്വഗുണ സ്വഭാവ കര്‍മങ്ങളിലേക്കും ക്രമേണ ഉയര്‍ത്തിക്കൊണ്ടുവന്ന് നൈര്ഗുണ്യഭാവത്തിലേക്കും ഭഗവത്തത്വ വിജ്ഞാനാവസ്ഥയിലേക്കും എത്തിക്കാനാണ്. പരിപൂര്‍ണാവസ്ഥയില്‍ എത്തിയ മനുഷ്യന് എല്ലാവിധ വിഭാഗീയതയ്ക്കും വര്‍ണ-വര്‍ഗ-ജാതി ലിംഗം, മതാചാരങ്ങള്‍ മുതലായവയ്ക്കും അതീതനാണ്.
കൂമുള്ളി ശിവരാമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: