ന്യൂദല്‍ഹി: സമാജ്വാദി പാര്‍ട്ടിയിലെ പിളര്‍പ്പ് ഒഴിവാക്കാനുള്ള ശ്രമം ശക്തം. പ്രശ്ന പരിഹാരത്തിന് നിര്‍ദ്ദേശങ്ങളുമായി അധ്യക്ഷന്‍ മുലായം സിങ് യാദവ് നാലിന നിര്‍ദ്ദേശം വെച്ചു. മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും സഹോദരന് ശിവപാല്‍ യാദവും തമ്മിലുള്ള അധികാര തര്‍ക്കം രൂക്ഷമായി തുടരുകയാണ്.
മൂന്ന് നേതാക്കളും അരമണിക്കൂറോളം നടത്തിയ കൂടിക്കാഴ്ചയില്‍ നാലിന നിര്‍ദ്ദേശങ്ങള്‍ മുലായം മുന്നോട്ട് വെച്ചത്. മന്ത്രിയായ ശിവപാല്‍ യാദവില്‍ നിന്ന് അഖിലേഷ് മാറ്റിയ വകുപ്പുകള്‍ തിരിച്ചുനല്‍കും. പാര്‍ട്ടി യുപി അധ്യക്ഷനായി ശിവ്പാല്‍ തുടരും. മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ ശിവ്പാലിന്റെ വിശ്വസ്തനെ തിരിച്ചെടുക്കും. ശിവ്പാലിന് മുന്‍തൂക്കമുള്ള പരിഹാര ഫോര്‍മുല അഖിലേഷ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.
പാര്‍ട്ടിയിലേക്ക് തിരിച്ചുവന്ന അമര്‍സിങിനെതിരെ നടപടിയെടുക്കുമെന്നും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പ്രധാന ചുമതല നല്‍കുമെന്നും അഖിലേഷിന് മുലായത്തിന്റെ ഉറപ്പ് ലഭിച്ചു. കഴിഞ്ഞ ദിവസം മന്ത്രി ശിവപാല്‍ യാദവിന്റെ പ്രധാന വകുപ്പുകള്‍ അഖിലേഷ് എടുത്തുമാറ്റിയിരുന്നു. ഇതേ തുടര്‍ന്ന് ശിവ്പാല്‍ രാജി നല്കി. അമര്‍സിങിന്റെ നോമിനിയായി ചീഫ് സെക്രട്ടറി പദവിയിലെത്തിയ ദീപക് സിങ്ങാളിനെ അഖിലേഷ് നീക്കി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ പോര് അവസാനിപ്പിക്കണമെന്ന് മുലായം മകനോടും സഹോദരനോടും ആവശ്യപ്പെട്ടു.
സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മുലായം അഖിലേഷിനെ നീക്കി ശിവ്പാലിനെ നിയമിച്ചു. ശിവ്പാലിന് മുഴുവന്‍ വകുപ്പുകളും തിരികെ നല്‍കും. മുന്‍ ഖനന വകുപ്പ് മന്ത്രി ഗായത്രീപ്രസാദ് പ്രജാപതിയെ തിരിച്ചെടുക്കും. പുതിയ വകുപ്പാകും നല്‍കുക. പാര്‍ട്ടി പ്രസിഡണ്ട് മുലായത്തിന്റെ വാക്കുകള്‍ അനുസരിക്കുന്നുവെന്ന് അഖിലേഷ് പറഞ്ഞു.
മുലായത്തിന്റെ വാക്കാണ് അവസാന തീരുമാനമെന്ന് ശിവ്പാലും വ്യക്തമാക്കി. ആറുവര്‍ഷമായി പാര്‍ട്ടിക്ക് പുറത്തായിരുന്ന അമര്‍സിങ് തിരിച്ചു വരന്നതാണ് പാര്‍ട്ടിയില്‍ തര്‍ക്കത്തിന് തിരികൊളുത്തിയത്. മുലായത്തെ തെറ്റിദ്ധരിപ്പിച്ച് അമര്‍സിങ്
പ്രശ്നങ്ങളുണ്ടാക്കുകയാണെന്നാണ് അഖിലേഷിന്റെ പരാതി. ഇതില്‍ നടപടിയെടുക്കുമെന്ന് മുലായം ഉറപ്പ് നല്കി. എന്നാല്‍, ഈ വെടിനിര്‍ത്തല്‍ താല്‍ക്കാലികമാണെന്നും ഉള്ളില്‍ പുകയുകയാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: