പ്രപഞ്ചസൃഷ്ടി മുതലായ വലിയ വലിയ കര്‍മ്മങ്ങള്‍ ചെയ്തിട്ടും, ഫലം കിട്ടണമെന്ന ആഗ്രഹമില്ലാത്തതുകൊണ്ട്, ഭഗവാന് കര്മ്മബദ്ധനാവുന്നില്ല. അതുപോലെ കര്‍തൃത്വാഭിമാനം (ഞാനാണ് ഈ കര്‍മ്മം ചെയ്തത് എന്ന അഹങ്കാരം), ഫലത്തില്‍ ആഗ്രഹം എന്നിവയല്ലാതെ, വിധി അനുസരിച്ചും, ബ്രാഹ്മണത്വം, ക്ഷത്രിയത്വം, വൈശ്യത്വം, ശൂദ്രത്വം എന്നീ യോഗ്യത അനുസരിച്ചും ചെയ്യുന്ന കര്‍മ്മം നമ്മെ ബന്ധിപ്പിക്കുകയില്ല എന്ന് ജ്ഞാനം നേടിയിട്ടാണ് പണ്ടുകാലത്ത്, വിവസ്വാന്, വൈവസ്വതമനു, യയാതി, യദു, ജനകരാജാവ് തുടങ്ങിയ രാജാക്കന്മാരും സനകാദി മഹര്‍ഷിമാരും ശ്രീനാരദനും മറ്റും കര്‍മ്മങ്ങള്‍ ചെയ്തത്. രാജ്യഭരണം തുടങ്ങിയ ലൗകികവും സോമയാഗം മുതലായ വൈദികവും പരമാത്മധ്യാനം, നാമസങ്കീര്‍ത്തനം ഇത്യാദി ആത്മീയവുമായ കര്‍മ്മങ്ങള്‍ അവര്‍ ചെയ്തു.
അര്‍ജുനാ, അതുകൊണ്ട് നീയും മുമുക്ഷുവായിട്ട്, പൂര്‍വ്വികരുടെ കാലടികളെതന്നെ പിന്തുടര്ന്ന് ഭഗവാന് ആരാധനയായിട്ടോ, അറിവില്ലാത്ത മനുഷ്യരെ പഠിപ്പിക്കാന്‍ ആയിട്ടോ കര്‍മ്മം ചെയ്യുകതന്നെ വേണം. ഒരു കര്‍മ്മവും ചെയ്യാതിരിക്കരുത്; സംന്യാസം സ്വീകരിക്കരുത്.
തത്വം അറിയാത്തവന് മനസ്സിലെ കാമക്രോധാദി മാലിന്യങ്ങള്‍ നീങ്ങാന്വേണ്ടിയും ഭഗവതത്വം അറിയുന്നവന്, മറ്റുള്ളവര്‍ക്ക് ജ്ഞാനം ഉണ്ടാവാന്വേണ്ടിയും കര്‍മ്മങ്ങള്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: