കോഴിക്കോട്: സംസ്ഥാനത്തെ അടുത്ത സര്‍ക്കാര്‍ ബിജെപിയുടേതെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവി ബിജെപിയുടെ കൈകളിലാകുമെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഈ ജനലക്ഷങ്ങളെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലടക്കം ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുന്ന സംഭവങ്ങള്‍ അദ്ദേഹം തുറന്നുകാട്ടി. ആക്രമണങ്ങള്‍ പാര്ട്ടിവളര്ച്ച തടയില്ല, ജനാധിപത്യ രീതിയില്‍ സിപിഎം അക്രമങ്ങള്‍ക്ക് മറുപടി നല്‍കും, ഷാ പറഞ്ഞു.
ഇവിടെയാണ് 1967 ല്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ജനസംഘത്തിന്റെ ദേശീയ അധ്യക്ഷ പദവി ഏറ്റത്. 50 വര്‍ഷം മുന്‍പ് രാജ്യത്തെ പ്രതിപക്ഷമാകാന്‍ ശ്രമിച്ച പാര്‍ട്ടി ഇന്ന് 13 സംസ്ഥാനങ്ങളും രാജ്യവും ഭരിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 % വോട്ട് നേടാന്‍ ബിജെപിക്ക് സാധിച്ചു. ഇതിന് കേരളത്തിലെ ജനങ്ങളോട് നന്ദി പറയുന്നുവെന്ന് അമിത് ഷാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: