കോഴിക്കോട്: ഒരുകാലത്ത് ഏറ്റവും വലിയ രാഷ്ട്രീയപ്പാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസും രണ്ടാംകക്ഷിയായിരുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും ഇന്ന് അസ്തമിച്ചതായി ഒ. രാജഗോപാല്‍ എംഎല്‍എ ചൂണ്ടിക്കാട്ടി.
കോഴിക്കോട് കടപ്പുറത്ത് കെ.ജി. മാരാര്‍ നഗറില്‍ ബിജെപി റാലിയില്‍ പ്രസംഗിക്കുകയായിരുന്നു രാജഗോപാല്‍. ലോക്സഭയില്‍ 444 അംഗങ്ങളെ ജയിപ്പിച്ച കോണ്‍ഗ്രസിന് ഇപ്പോള്‍ 44 സീറ്റു മാത്രമാണ്. 13 സംസ്ഥാനങ്ങളില്‍ നിന്ന് അംഗങ്ങളെ ജയിപ്പിച്ച കമ്മ്യൂണിസ്റ്റു പാര്‍ട്ടി തെക്കേ അറ്റത്ത് കേരളത്തില്‍ മാത്രമായി ഒതുങ്ങി. കോണ്‍ഗ്രസിനു ശേഷം രാജ്യഭരണം കമ്മ്യൂണിസ്റ്റു കൈകളിലെന്ന് പ്രചരിപ്പിച്ചവര്‍ക്ക് ദയനീയ അധഃപ്പതനമാണ് സംഭവിച്ചത്. കേരളത്തില്‍ അവര്‍ക്ക് സീറ്റു കൂടിയെങ്കിലും വോട്ടു കുറഞ്ഞു. 4 ശതമാനം വോട്ടു കുറഞ്ഞെങ്കിലും സീറ്റു കൂടിയത് ത്രികോണ മത്സരം മൂലമാണ്.
1967 ല്‍ കോഴിക്കോട് ജനസംഘം സമ്മേളനം നടക്കവെ ദീനദയാല്‍ജി പറഞ്ഞു- ”കോണ്‍ഗ്രസ് മരിച്ചു.” ജഡമാണ് പിന്നീടുണ്ടായത്. ഇപ്പോള്‍ അതിന്റെ സംസ്കാരമാണ് നടത്താനിരിക്കുന്നത്.സിപിഎം അക്രമങ്ങളുടെ ആശാന്മാരായിരിക്കുന്നു. അക്രമങ്ങളുടെയെല്ലാം ഒരുഭാഗത്ത് സിപിഎമ്മാണ്. അക്രമരാഷ്ട്രീയത്തിന്റെ മുഖ്യ ഉത്തരവാദി സിപിഎമ്മാണ്. കോണ്‍ഗ്രസാകട്ടെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.
ഏകാത്മമാനവ ദര്‍ശനമാണ് ബിജെപിയുടെ തത്ത്വസംഹിത. 50 വര്‍ഷം മുമ്പ് ജനസംഘം സമ്മേളനം അംഗീകരിച്ച ഈ തത്ത്വസംഹിതയാണ് പാവപ്പെട്ടവന് ഗുണം ചെയ്യാന്‍ പോകുന്നത്. സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവരെ സമുദ്ധരിക്കാന്‍ ഉതകുന്ന ഏക ഉപാധിയാണ് ഈ തത്ത്വസംഹിതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: