കോഴിക്കോട്: ആഴ്ചകള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ജമ്മുകശ്മീര്‍ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന് ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മ്മല്‍ സിങ്. സംസ്ഥാനത്തെ പ്രതിഷേധങ്ങള്‍ക്ക് വലിയ കുറവു വന്നിട്ടുണ്ടെന്ന് ബിജെപി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കുന്നതിനെത്തിയ നിര്‍മ്മല്‍ സിങ് പ്രതികരിച്ചു.
കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സാധ്യമായ എല്ലാ നടപടികളും കശ്മീരില്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള പിന്തുണയാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഉറിയില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണം യാതൊരു തരത്തിലും പൊറുക്കാനാവാത്തതാണ്.
ഇതിനുള്ള മറുപടി ലഭിക്കുമെന്ന് പാക്കിസ്ഥാന് തിരിച്ചറിയണം. ശക്തമായ പ്രത്യാഘാതം നേരിടേണ്ടിവരിക തന്നെ ചെയ്യും, നിര്‍മ്മല്‍സിങ് പറഞ്ഞു.
പതിനഞ്ചംഗ പ്രതിനിധിസംഘമാണ് ജമ്മുകശ്മീരില്‍ നിന്നും ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കുന്നതിനായെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: