കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന വികസന പദ്ധതികള്‍ മധ്യപ്രദേശില്‍ കൃത്യമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. എല്ലാവര്ക്കും വീട് എന്ന മോദിയുടെ പ്രഖ്യാപനം മധ്യപ്രദേശ് യാഥാര്‍ത്ഥ്യമാക്കും. എല്ലാവര്ക്കും ആദ്യം ഭൂമി നല്‍കും. പിന്നീട് വീടും നിര്‍മ്മിച്ചുകൊടുക്കും. 2020 ല്‍ വീടില്ലാത്ത ആരും തന്റെ സംസ്ഥാനത്ത് കാണില്ല.
ബിജെപി ദേശീയ കൗണ്‍സില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്് ചൗഹാന് പറഞ്ഞു. സൗജന്യ മരുന്ന്, സൗജന്യ വിദ്യാഭ്യാസം എന്നതും മധ്യപ്രദേശില്‍ യാഥാര്‍ത്ഥ്യമാകും. ഒരു രൂപക്ക് അരി, ഒരു രൂപക്ക് ഗോതമ്പ്, ഒരു രൂപക്ക് ഉള്ളി തുടങ്ങിയ പദ്ധതികള്‍ വിജയകരമായി സംസ്ഥാനത്ത് നടപ്പിലാക്കുന്നു. ഒരു ദിവസത്തെ കൂലികൊണ്ട് ഒരു മാസത്തെ ആഹാര സാധനങ്ങള്‍ വാങ്ങാവുന്ന അവസ്ഥയാണിന്ന്. ഭാരതീയ ജനതാ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് സാധാരണക്കാര്‍ക്ക് വേണ്ടിയാണ്. പാവപ്പെട്ട ദരിദ്രനാരായണന്മാരൂടെ സേവനത്തിലൂടെ മാത്രമേ രാജ്യത്തെ പുരോഗതിയിലേക്ക് കൊണ്ടുപോകാനാകൂ. ചൗഹാന് പറഞ്ഞു.
കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ ഇരുകൈകളും കൂപ്പി അഭിവാദ്യം ചെയ്യുന്നു എന്നു പറഞ്ഞാണ് ചൗഹാന് പ്രസംഗം തുടങ്ങിയത്. അര്‍പ്പണ ബോധവും ആദര്ശനിഷ്ഠരുമായ കേരളത്തിലെ പ്രവര്‍ത്തകരെ ഏഴര ലക്ഷം മധ്യപ്രദേശ് ജനങ്ങള്‍ക്ക് വേണ്ടി അഭിവാദ്യം ചെയ്യുന്നു. അവരുടെ ബലിദാനം പാഴാവില്ല. കേരള നിയമസഭയില്‍ തുടക്കം കുറിച്ച ബിജെപി അടുത്ത തെരഞ്ഞെടുപ്പില്‍ കേരളം ഭരിക്കും. ചൗഹാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: