കോഴിക്കോട്: അമ്പതുവര്‍ഷം മുമ്പ് ദീനദയാല്‍ജി കൊളുത്തിയ ദീപം സൂര്യതേജസ്സായി ഉയര്‍ന്നിരിക്കുകയാണ്. ഉദയസൂര്യനെ പഴമുറം കൊണ്ട് മറയ്ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്.
അരനൂറ്റാണ്ടായി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനത്തിന്റെ ശക്തിയാണ് ഇവിടെ പ്രകടമായിട്ടുള്ളത്. സാഗരത്തിനരികെ ജനസാഗരം അതാണ് കോഴിക്കോട് കടപ്പുറത്ത് കാണുന്നത്. ചരിത്രത്തിന്റെ സാക്ഷിയാകാന്‍ മാത്രമല്ല രചയിതാക്കള്‍ കൂടിയാണ് ഇവിടെ ഒത്തുചേര്‍ന്നിട്ടുള്ളത്. കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് മുന്നണികള്‍ക്ക് ബദല്‍ ശക്തി വളര്‍ന്നു എന്നതിന്റെ തെളിവാണ് കോഴിക്കോട്ടെ ജനസാഗരം.
നമ്മുടെ മുന്നിലുള്ളത് വെല്ലുവിളികളാണ്. അതിനെയെല്ലാം പൊരുതി വിജയം വരിക്കണം. അതിന് ശക്തിയും പ്രേരണയും നല്‍കാനാണ് ദേശീയസമ്മേളനം കോഴിക്കോട് നടത്താന്‍ സാഹചര്യമൊരുങ്ങിയത്, കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: