കോഴിക്കോട്: കേരളത്തിലെ നൂറുകണക്കിന് പ്രവര്‍ത്തകരുടെ ബലിദാനം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തകരെ വേട്ടയാടാന്‍ അനുവദിക്കില്ല. കേരളത്തിലെ പ്രവര്‍ത്തകരുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം കൂടുതല്‍ അടുത്തു. അധികാരമെന്നത് കണ്ണെത്താ ദൂരത്തായിരുന്ന കാലത്തു പോലും ആത്മസമര്‍പ്പണം ചെയ്ത് മുന്നോട്ടുപോയ പ്രവര്‍ത്തകരെ സ്മരിക്കുന്നു.
മലയാളത്തില്‍ സംസാരിച്ചാണ് മോദി ഒരു മണിക്കൂര്‍ പ്രസംഗം ആരംഭിച്ചത്.”പ്രിയ സഹോദരീ സഹോദരന്മാരേ ഏവര്‍ക്കും നമസ്ക്കാരം. സാമൂതിരിയുടെ നാട്ടില്‍ നടക്കുന്ന സമ്മേളനത്തിനെത്തിച്ചേര്‍ന്ന എല്ലാവര്ക്കും സ്വാഗതം. പഴശ്ശിരാജയുടേയും കുഞ്ഞാലിമരയ്ക്കാരുടേയും നാട്ടില്‍ എത്തിച്ചേരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം” കരഘോഷത്തിനിടെ മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: