ജമ്മു-കശ്മീരിലെ ഉറിയില്‍ നടന്ന ഭീകരവാദ ആക്രമണത്തെ ഭാരതീയ ജനതാപാര്‍ട്ടി ശക്തമായി അപലപിക്കുന്നു. കിരാതവും ഭീരുത്വപൂര്‍ണ്ണവുമായ ആക്രമണത്തില്‍ നമ്മുടെ 18 ജവന്മാര് വീരചരമമടഞ്ഞു. വീരമൃത്യുവരിച്ച ജവാന്മാര്ക്ക് ദേശീയകൗണ്‍സില്‍ യോഗം ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. അതോടൊപ്പം അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു. പാകിസ്ഥാനില്‍ നിന്നുള്ള ഈ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുക തന്നെചെയ്യും.
ഭീകരവാദം, ജനാധിപത്യത്തിനും സംസ്കാരസമ്പന്നമായ സമൂഹത്തിനും എന്നും വലിയ വെല്ലുവിളിയാണ്. ഭീകരവാദം മനുഷ്യ നന്മയെയും അധികാരങ്ങളെയും അവകാശങ്ങളെയും ഹനിക്കുകയും ചെയ്യുന്നു. ഭീകരവാദം ഏതെങ്കിലുമൊരു രാജ്യത്തിന്റെ പങ്കോടെയാണെങ്കില് അത് യുദ്ധത്തിലും കുറഞ്ഞ കുറ്റമായി നമുക്ക് കണക്കാക്കാനാവില്ല.
പാക്കിസ്ഥാന് ഇന്ന് ഭീകരവാദത്തെ വളരെ പരസ്യമായി പ്രോത്സാഹിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഭാരതം വളരെ നാളുകളായി പാക്കിസ്ഥാന്റെ ഈ ദുര്‍വ്യവസ്ഥിതിയുടെ ഇരയാണ്. കഴിഞ്ഞ ഒന്നര ദശാബ്ദക്കാലമായി ഇത്തരത്തില്‍ നമ്മള് ചെറുതും വലുതുമായ ആക്രമണങ്ങള്‍ക്ക് വിധേയരായിക്കഴിഞ്ഞു. ഉറിയിലും ഇത്തരത്തിലുള്ള ആക്രമണം നടന്നു. കശ്മീരിലെ അടുത്തുനടന്നുകൊണ്ടിരിക്കുന്ന വിഘടനവാദ സമരവും പാക്കിസ്ഥാന്റെ പങ്കോടെയാണ് നടമാടുന്നത്.
പാക്കിസ്ഥാന് ലോകത്ത് പരസ്യമായി ഭീകരവാദത്തെ തുണയ്ക്കുന്ന ഒരു രാഷ്ട്രമായി മാറിയെന്ന് പ്രധാനമന്ത്രി നവാസ് ഷെരിഫ് യുഎന്നില്‍ നടത്തിയ പ്രസംഗം വിളിച്ചോതുന്നു. ഐക്യരാഷ്ട്ര സഭ ഭീകവാദ സംഘടനയായി മുദ്രകുത്തിയിട്ടുള്ള ഹിജ്ബുള്‍ മുജാഹിദീന്റെ ഒരു ഭീകരവാദിയെ വളരെ സമാധാനപ്രിയനായ സാധു മനുഷ്യനെന്നു ന്യായീകരിച്ചത് ലോകരാഷ്ട്രങ്ങള്‍ വളരെ അതിശയത്തോടെയാണ് ശ്രവിച്ചത്. പാക്കിസ്ഥാന് ബജറ്റില്‍നിന്ന് കോടിക്കണക്കിനു രൂപ ചിലവഴിച്ച് സ്വന്തം മണ്ണ് ഭീകരപരിശീലനത്തിന് വീട്ട് നല്കി അവരെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന കാഴ്ചയും നമ്മുടെ മുന്നിലുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ പാക്കിസ്ഥാന് ലോകഭീകരവാദത്തിന്റെ തലസ്ഥാനമായി മാറിക്കഴിഞ്ഞു.
ഉറി ഭീകരവാദത്തിന് ഒത്താശ ചെയ്തുകൊടുത്ത രാജ്യേത്താട് ഭാരത്തിലെ ജനങ്ങള്‍ക്കുള്ള രോഷത്തിന്റെ വ്യാപ്തിയെക്കുറിച്ച് ഭാരതീയജനതാപാര്‍ട്ടിക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്. ഈ രോഷം ജനങ്ങളുടെ വെറുമൊരു ദേഷ്യപ്രകടനം മാത്രമല്ല, മറിച്ച് നമ്മുടെ അയല്‍രാജ്യം നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന നിന്ദ്യവും ഭീരുത്വം നിറഞ്ഞതുമായ പ്രവൃത്തിയോടുള്ള എതിര്പ്പുകൂടിയാണിത്. ഭീകരവാദത്തിനെതിരെ വീട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ബിജെപിക്കുള്ളത്. ഭീകരവാദികളുടെ ഈ ശ്രമങ്ങളെ പരാജയപ്പെടുത്തുന്ന രീതിയില്‍ ശക്തമായ തിരിച്ചടിതന്നെ നല്‍കും.
ഭീകരവാദത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ എടുത്തിട്ടുള്ള ശക്തവും, യുദ്ധതന്ത്രപരവുമായ സമീപനത്തില്‍ കഴിഞ്ഞ 8 മാസങ്ങളില്‍ 117 ഭീകരവാദികളെ കൊന്നൊടുക്കാന്‍ കഴിഞ്ഞു. ഇത് മുന്‍കാലങ്ങളില്‍ നിന്നു വളരെ കൂടുതലാണ്. കഴിഞ്ഞ 8 മാസത്തിനുള്ളില്‍ അതിര്‍ത്തി ലംഘിച്ച് കടക്കാനുള്ള 17 ശ്രമങ്ങളെ നമ്മുടെ വീരജവാന്മാര് വിഫലാക്കി. ഈ തോല്‍വിയില്‍ നിരാശരായി ആണ് അവസാനം ഉറി സംഭവം ആസൂത്രണം ചെയ്യപ്പെട്ടത്. ഇത് നമ്മളില്‍ നമ്മുടെ അയല്‍രാജ്യം കെട്ടിവച്ച ഒരു നീണ്ട യുദ്ധത്തിന്റെ കഥയാണ്. ഉറി സംഭവം അതിന്റെ ഭാഗം മാത്രമാണ്. അവസാനവിജയം നമ്മുടെത് മാത്രമായിരിക്കും. അപരാധികള്‍ക്ക് തക്ക ശിക്ഷ നല്‍കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി അസദ്ധിഗ്ദമായി തന്നെ പറഞ്ഞിട്ടുണ്ട്.
ഉറി സംഭവത്തെ തുടര്‍ന്ന് ഭാരതസര്‍ക്കാര്‍ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ വിജയം കണ്ടിട്ടുണ്ട്. ഇതിന്റെ ഫലമായ ഭീകരവാദം പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന പാകിസ്ഥാന്റെ യഥാര്‍ത്ഥമുഖം ലോകത്തിനു മുന്നില്‍ തുറന്നുകാട്ടുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു എന്നുമാത്രമല്ല പാകിസ്ഥാന്റെ സ്ഥിതി ലോകരാജ്യങ്ങള്‍ക്കിടയില്‍ വ്യക്തമാവുകകൂടി ചെയ്തിട്ടുണ്ട്. എത്ര നീണ്ട യുദ്ധമായാലും വിജയം നമ്മുടെ സൈന്യത്തിനുതന്നെ ആയിരിക്കുമെന്നതില്‍ നമുക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്.
ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ബിജെപി സര്‍ക്കാരിനൊപ്പമാണ്, ജവാന്മാരോടൊപ്പമാണ്. ഈ നിര്‍ണ്ണായക ഘട്ടത്തില്‍ രാജ്യം മുഴുവനും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്രസര്‍ക്കാരിനും സൈന്യത്തിനും ഒപ്പം നില്‍ക്കണമെന്ന് ബിജെപി അഭ്യര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: