കേരളം ഒറ്റപ്പെട്ട സംസ്ഥാനമാണെന്ന് ഒരുവിഭാഗം ജനങ്ങള്‍ക്കും ഭരണപാര്‍ട്ടികള്‍ക്കും ഉണ്ടായിരുന്ന ഉറച്ചധാരണയ്ക്ക് ഇളക്കംതട്ടിയതായി കവി നാരായണക്കുറുപ്പ്. ഇതാണ് കോഴിക്കോട് സമ്മേളനത്തിലൂടെ പ്രകടമാകുന്നത്.
കേന്ദ്രസര്‍ക്കാരുമായി ഇടപാടുകള്‍ ഒന്നും വേണ്ട എന്ന ചിന്താഗതി ഇനി തുടരാന്‍ നിവൃത്തിയില്ല. അതായത് ഇന്ത്യന്‍ ദേശീയത കേരളത്തിലേക്ക് ഒഴുകിയെത്തി. ഇത് വളരെ സൃഷ്ടിപരമായ മാറ്റമാണ്. സംസ്ഥാനത്തിന് ഗുണപരമാകും.
കേന്ദ്രത്തിന്റെ വിവിധ ജനക്ഷേമപദ്ധതികള്‍ക്ക് കേരളത്തില്‍ ഇനി ഇടമുണ്ടാകുന്നു. ഇതിന്റെ സ്വാഭാവിക പരിണാമം അടുത്ത തെരഞ്ഞെടുപ്പില്‍ കാണാന്‍ സാധിക്കുമെന്നും നാരായണക്കുറുപ്പ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: