കൊച്ചി: മുത്തൂറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് തുടരുന്ന പരിശോധനയില്‍ കൂടുതല്‍ ബിനാമി രേഖകള്‍ കണ്ടെത്തി. ബിനാമി പേരില്‍ വസ്തുക്കളും, കെട്ടിടങ്ങളും, റിസോര്‍ട്ടുകളും വാങ്ങിയതിന്റെ രേഖകളാണ് ലഭിച്ചത്. രാജ്യത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ കണ്ടെത്തിയ ഏറ്റവും വലിയ നികുതി തട്ടിപ്പ് കേസായി ഇതുമാറും.
ഇത് സംബന്ധിച്ച രേഖകള്‍ നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും വ്യക്തമായ തെളിവ് ലഭിക്കാത്തതിനാല്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ അവ ലഭിച്ചതോടെ അനധികൃത സ്വത്തിന്റെ പരിധിയില്‍ ഇതും ഉള്‍പ്പെടുത്തും.
സ്ഥാപനത്തിന്റെ പല ശാഖകളിലാണ് രേഖകള്‍ സൂക്ഷിച്ചിരുന്നത്. അനധികൃത സമ്പാദ്യം 1,000 കോടിയിലധികം വരുമെന്നാണ് ഇപ്പോഴത്തെ കണക്ക്.
സമഗ്രമായ അന്വേഷണം ഇനിയും തുടരേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയ അനധികൃത സമ്പത്തിന്റെ നികുതി തന്നെ 320 കോടി രൂപയ്ക്ക് മേല്‍ വരും.
ജീവനക്കാര്‍ അഞ്ച് മുതല്‍ സമരത്തിന്
കൊച്ചി: മുത്തൂറ്റ് ജീവനക്കാരുടെ വിവിധ ആവശ്യങ്ങളില്‍ സര്‍ക്കാരുമായി നടത്താനിരുന്ന ചര്‍ച്ചയില്‍നിന്ന്, സ്ഥാപനം പിന്മാറി. ജീവനക്കാരുടെ സംഘടന, ഒക്ടോബര്‍ അഞ്ചു മുതല്‍ അനിശ്ചിതകാല സമരത്തിന് തീരുമാനിച്ചു.
മന്ത്രിയുമായി, നാളെ ചര്‍ച്ച നടത്താനിരിക്കുകയായിരുന്നു. 20ന് നടത്തിയ ചര്‍ച്ച അലസിയതിനെത്തുടര്‍ന്നാണ് നാളെ ചര്‍ച്ച തീരുമാനിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: