ന്യൂദല്‍ഹി: ഭാര്യയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിബിഐ ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് ആരോപിച്ച് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം മുന്‍ ഡയറക്ടര്‍ ജനറല്‍ ബി.കെ. ബന്‍സാലിന്റെ ആത്മഹത്യാക്കുറിപ്പ്.
സിബിഐ ഓഫീസര്‍ സഞ്ജീവ് ഗൗതം, വനിത ഓഫീസര്‍മാരായ രേഖ സാങ് വാന്‍, അമൃത കൗര്‍ എന്നിവരുടെ പേരുകളാണ് ആത്മഹത്യ കുറിപ്പിലുള്ളത്. ഇവര്‍ക്കെതിരെ സിബിഐ അഴിമതി വിരുദ്ധ വിഭാഗം വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു.
ചൊവ്വാഴ്ചയാണ് ബന്‍സാലിനെയും മകന് യോഗേഷിനെയും നീല്‍കാന്ത് അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തു നിന്നും കണ്ടെത്തിയ ആത്മഹത്യാകുറിപ്പിലാണ് സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാമര്‍ശമുള്ളത്. താനും മകനും ആത്മഹത്യ ചെയ്യുന്നതിന്റെ ഉത്തരവാദിത്വവും ഈ ഉദ്യോഗസ്ഥര്‍ക്കാണെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു ഉദ്യോഗസ്ഥന് തന്റെ ഭാര്യയെയും മകളെയും പീഡിപ്പിച്ചതായും ആത്മഹത്യ കുറിപ്പില്‍ ബന്‍സാല്‍ പറയുന്നു. ഇത് തങ്ങള്‍ക്ക് താങ്ങാന്‍ പറ്റാവുന്നതായിരുന്നില്ലെന്നും അതിനാലാണ് ഭാര്യയും മകളും ആത്മഹത്യ ചെയ്തത്.
ജൂലൈ 16 നാണ് കേസിനാസ്പദമായ സംഭവം. അഴിമതി കേസുമായി ബന്ധപ്പെ് ബന്‍സാലിന്റെ വീട്ടിലെത്തിയ സിബിഐ ഉദ്യോഗസ്ഥര്‍ ഭാര്യയെയും മകളെയും ഉപദ്രവിക്കുകയായിരുന്നു.ബന്‍സാലിനെ അറസ്റ്റ് ചെയ്ത് രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭാര്യയും മകളും ആത്മഹത്യ ചെയ്തു.
ഒരു കോര്‍പ്പറേറ്റ് കമ്പനിക്ക് വേണ്ടി ഒമ്പതുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണത്തെ തുടര്‍ന്നാണ് സിബിഐ ഇയാള്‍ക്കെതിരെ കേസെടുത്തത്. പോലീസ് കസ്റ്റഡിയിലായിരുന്ന ഇയാള്‍ക്ക് ആഗസ്റ്റില്‍ ജാമ്യം നല്‍കിയിരുന്നു. ചോദ്യം ചെയ്യാന്‍ ചൊവ്വാഴ്ച വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ബന്‍സാല്‍ ആത്മഹത്യ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: