വാഷിങ്ടണ്‍: ഉറി ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായതോടെ ശക്തമായ നിലപാടെടുത്ത് അമേരിക്ക രംഗത്ത്. ഭാരത ഉപദേഷ്ടാവ് അജിത് ഡോവലും അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് സൂസന് റൈസും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിലാണ് അമേരിക്ക നിലപാട് വ്യക്തമാക്കിയത്.
ഉറിയില്‍ അക്രമം നടത്തിയവര്‍ക്കെതിരെ ഫലപ്രദമായ നടപടി എടുക്കണമെന്നു പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് അവര്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീവ്രവാദികളെയും അവരുടെ നിലനില്‍പ്പിനേയും തകര്‍ക്കാന്‍ പാക്കിസ്ഥാന് ശക്തമായ നടപടികള്‍ കൈക്കൈള്ളുമെന്നാണ് വൈറ്റ് ഹൗസ് പ്രതീക്ഷിക്കുന്നതെന്ന് സൂസന് ഡോവലിനോട് പറഞ്ഞു.
ലഷ്കറെ ത്വയ്ബ, ജെയ്ഷെ മുഹമ്മദ്, തുടങ്ങിയ ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൂസന് റൈസ് ഡോവലിനെ അറിയിച്ചു.
ഉറി ആക്രമണത്തിനു ശേഷം ആദ്യമായാണ് അമേരിക്ക ഭാരതവുമായി ചര്‍ച്ച നടത്തുന്നത്. ഡോവലുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ അക്രമത്തെ ശക്തമായി അപലപിക്കുന്നതായി അറിയിച്ച സൂസന് റൈസ്, ഉറി ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ നിര്യാണത്തില്‍ അനുശോചിക്കുന്നതായും അറിയിച്ചു. അക്രമം നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനു അമേരിക്കയുടെ പിന്തുണ തുടരുമെന്നും അമേരിക്ക ഭാരതത്തെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: