ഗുവാഹത്തി: ആര്‍എസ്എസിനെതിരെയുള്ള പരാമര്‍ശത്തിൽ കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഗുവാഹത്തി കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യമെടുത്തു. കേസില്‍ രാഹുലിന് കോടതി സമന്‍സ് അയച്ചിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹം നേരിട്ടെത്തി ജാമ്യമെടുത്തത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അസമിൽ ആര്‍എസ്എസ് തന്നെ വഴിതടഞ്ഞുവെന്ന ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജൻ ബോറ രാഹുലിനെതിരെ ക്രിമിനൽ മാനനഷ്ട കേസ് നല്‍കുകയായിരുന്നു. അസമിലെ ബാര്പേറ്റയില് പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ച ആശ്രമത്തില്‍ തന്നെ കയറ്റാന്‍ ആര്‍എസ്എസ് അനുവദിച്ചില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ നടക്കുന്ന റോഡ് ഷോയ്ക്കിടെയാണ് രാഹുല്‍ കോടതിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: