ബെര്‍ലിന്‍: കഴിഞ്ഞ വര്‍ഷം സിറിയയില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ജര്‍മന്‍ മാധ്യമപ്രവര്‍ത്തക രക്ഷപെട്ടു. ഭീകരര്‍ തട്ടിക്കൊണ്ടുപോയ സമയത്ത് ഇവര്‍ ഗര്‍ഭിണിയായിരുന്നു. തുടര്‍ന്ന് തടവില്‍ വച്ച് ഇവര്‍ കുട്ടിക്ക് ജന്മം നല്‍കിയിരുന്നു. ഈ കുട്ടിയോടൊപ്പമാണ് ഇവര്‍ തുര്‍ക്കിയിലേക്ക് രക്ഷപെട്ടതെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അമ്മയും കുഞ്ഞും സുരക്ഷിതമാണെന്നും ഇവര്‍ ഇപ്പോള്‍ തുര്‍ക്കിയിലെ ജര്‍മന്‍ കോണ്‍സുല്‍ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണെന്നും അധികൃതര്‍. മ്യൂണിക്കിലെ സുഡേഷെ സിറ്റങ് ഡെയ്ലി എന്ന പത്രത്തില്‍ ജോലി നോക്കുകയായിരുന്നു ഇവര്‍. മാധ്യമപ്രവര്‍ത്തകയുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: