ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന, 1350 കോടിയുടെ എംബ്രയര്‍ ജെറ്റ് വിമാന ഇടപാടിലെ മുഖ്യ ഇടനിലക്കാരനെ സിബിഐ തിരിച്ചറിഞ്ഞു. പ്രതിരോധ മന്ത്രാലത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് അന്വേഷണം നടത്തുന്ന സിബിഐ സംഘത്തിന്റെ കണ്ടെത്തല്‍ രാഷ്ട്രീയ രംഗത്തെ വന്‍തോക്കുകളെ വരെ കുടുക്കിയേക്കുമെന്നാണ് സൂചന.
ഇയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അന്വേഷണത്തെ ബാധിക്കും, കമ്മിഷന് കൈപ്പറ്റിയവര്‍ രക്ഷപെടാന്‍ ഇടയാക്കും എന്നാണ് കാരണം പറയുന്നത്. ഇയാള്ബ്രിട്ടനിലുള്ള ഭാരതീയനാണ് എന്ന സ്ഥിരീകരിക്കാത്ത വാര്‍ത്ത വന്നിരുന്നു.
ഇടനിലക്കാരനും ബ്രസീലിയന്‍ കമ്പനിയായ എംബ്രയറും തമ്മിലുള്ള ബന്ധം അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. 55 ലക്ഷം ഡോളര്‍ ഇയാള്‍ക്ക് എന്തിനുകൈമാറിയെന്നു വിശദീകരിക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥന് പറഞ്ഞു. ബ്രസീല്‍, യുകെ എന്നിവ ഉള്‍പ്പെടെ വിമാന ഇടപാട് നടന്ന രാജ്യങ്ങളില്‍ നിന്ന് പണം കൈമാറ്റം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും തേടിയിട്ടുണ്ട്.
2008ലാണ് എയര്ബോള് മുന്നറിയിപ്പ് നല്കുന്ന മൂന്നു ജറ്റ് വിമാനങ്ങള്‍ വാങ്ങാന്‍ ഡിആര്‍ഡിഒ ബ്രസീലിയന്‍ കമ്പനിയായ എംബ്രയറുമായി കരാര്‍ ഒപ്പുവച്ചത്. മൂന്നു വര്‍ഷത്തിനു ശേഷമാണ് കമ്പനി വിമാനം കൈമാറിയത്. ഇടപാടില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: