ന്യൂദല്‍ഹി: പാക് ഭീകരതക്ക് അതേ നാണയത്തില്‍ സൈന്യം നല്കിയ തിരിച്ചടി രാജ്യം സന്തോഷത്തോടെ സ്വീകരിക്കുമ്പോള്‍ സിപിഎം വിഷാദഭാവത്തില്‍. രാഷ്ട്രീയം മറന്ന് സൈന്യത്തെ പിന്തുണച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തുമ്പോള്‍ സിപിഎമ്മിന് വ്യക്തമായ നിലപാടില്ല. ”സൈന്യത്തിന്റെ പത്രസമ്മേളനം കണ്ടു. പാക്കിസ്ഥാന്റെ പ്രതികരണം അറിഞ്ഞു. ഇതല്ലാതെ ഞങ്ങള്‍ക്ക് മറ്റ് ഔദ്യോഗിക സ്ഥിരീകരണമില്ല”- സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പ്രതികരണം ഇത്രമാത്രം.
ആഭ്യന്തരമന്ത്രി രാജനാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ യച്ചൂരി സംബന്ധിച്ചിരുന്നു. ഇതിന് ശേഷവും ഔദ്യോഗിക അറിയിപ്പില്ലെന്ന വിചിത്രവാദമാണ് യച്ചൂരിയുടേത്. മാത്രമല്ല ഡിജിഎംഒ ലഫ്.ജനറല്‍ രണ്‍വീര്‍ സിങ്ങും വിദേശകാര്യ വക്താവ് വികാസ് സ്വരൂപുമാണ് പത്രസമ്മേളനം നടത്തിയത്.
പാക്കിസ്ഥാന്റെ പ്രതികരണം ശ്രദ്ധിച്ചുവെന്ന യച്ചൂരിയുടെ വാക്കുകള്‍ സിപിഎമ്മിന്റെ നിലപാടിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. സൈന്യത്തിന്റെ പ്രത്യാക്രമണം പാക്കിസ്ഥാന് നിഷേധിച്ചിട്ടുണ്ട്.
അതിനാല്‍ ഭാരത സൈന്യത്തിന്റെയും സര്‍ക്കാരിന്റെയും നിലപാടുകള്‍ തങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന സൂചനയാണ് യച്ചൂരിയുടെ മൗനവും മുടന്തന്‍ ന്യായവും. ഏതാനും ദിവസത്തിന് ശേഷം സര്‍ക്കാരിനെയും സൈന്യത്തെയും എതിര്‍ത്ത് സിപിഎം രംഗത്തെത്താനും സാധ്യതയുണ്ട്. സിപിഐയോ മറ്റ് ഇടത് പാര്‍ട്ടികളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: