കഴക്കൂട്ടം: ഓണത്തിനു പത്തു ദിവസം മുമ്പ് നല്‍കേണ്ട ബോണസ് നല്‍കാത്ത കോണ്ട്രാക്ടര്മാരുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിപിസിഎല്‍ തൊഴിലാളികളുടെ പണിമുടക്ക് രണ്ടു ദിവസം പിന്നിട്ടു. ഇതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയുടെ പകുതി എന്നിവിടങ്ങിലേയ്ക്കുള്ള പാചക വാത സിലിണ്ടര്‍ നീക്കം നിലച്ചു. ഒരു ദിവസം 45 ട്രക്കുകളിലായി 13000 പേര്‍ക്കുള്ള സിലിണ്ടറുകളാണ് തൊഴിലാളികള്‍ ഇവിടെ നിന്നും കയറ്റി വിടുന്നത്. എഐറ്റിയുസി, സിഐടിയു, ഐഎന്‍ടിയുസി, യൂണിയനില്‍പ്പെട്ട 62 തൊഴിലാളികളാണ് ഇവിടെ കയറ്റിറക്കു ജോലി ചെയ്യുന്നത്. 1995 മുതല്‍ ആകെ കയറ്റുന്ന സിലിണ്ടറിന്റെ കൂലി തുകയുടെ 20 ശതമാനമാണ് 2014 വരെ ബോണസായി നല്കികൊണ്ടിരുന്നത്. 2015 ല്‍ ഈ തുക നല്കാന് കഴിയില്ലെന്നും മിനിമം ബോണസ് നല്‍കാനേ അനുവദിക്കാവൂ എന്നാവശ്യപ്പെട്ട് കോണ്‍ട്രാക്ടര്‍മാര്‍ കോടതിയെ സമീപിച്ചിരുന്നു. കേസ് നിലനില്‍ക്കേ 2016 ല്‍ ബോണസ് തര്‍ക്കം ഉടലെടുത്തപ്പോള്‍ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ 20 ശതമാനം തുക കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും ഈടാക്കി 16 ശതമാനം വീതം തൊഴിലാളികള്‍ക്കു നല്‍കാനും നാലു ശതമാനം പിടിച്ചിടുവാനും ബിപിസി എല്‍. മാനേജ്മെന്റിനു കളക്ടര്‍ നിര്‍ദ്ദേശം നല്കി. ഇത് ഇനുസരിച്ചാണ് കഴിഞ്ഞ വര്‍ഷം ബോണസ് നല്‍കിയത്.
ഈ വര്‍ഷം തൊഴിലാളികളുടെ ഹാജര്‍ പരിശോധിച്ച് ആനുപാതികമായി ബോണസ് നല്‍കാനേ കഴിയൂ എന്ന നിലപാട് കോണ്‍ട്രാക്ടേഴ്സ് സ്വീകരിച്ചതോടെയാണ് വീണ്ടും സമരം രൂപപ്പെട്ടത്. ഇരുപതിനായിരം രൂപാ വീതമാണ് ഇപ്പോള്‍ യൂണിയനുകള്‍ ഉന്നയിച്ച ബോണസ്. ഡിമാന്റ് 20 ശതമാനം ബോണസായാലും ഇതേ തുകയേ വരൂ എന്നാണ് തൊഴിലാളി യൂണിയനുകള്‍ പറയുന്നത്. ഹാജര്‍ കുറവുള്ള തൊഴിലാളികള്‍ക്കു പകരം മറ്റു തൊഴിലാളികള്‍ അതേ ജോലി ചെയ്യുന്നുണ്ടെന്നു മാനേജ്മെന്റ് നിശ്ചയിച്ച തൊഴില്‍ ദിനങ്ങളില്‍ ഒട്ടും കുറവു വരാതെയാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നതെന്നും യൂണിയനുകള്‍ അവകാശപ്പെടുന്നു.
ഓണത്തിനു മുമ്പ് കഴിഞ്ഞ 13ന് എഡിഎംന്റെ നേതൃത്വത്തില്‍ ചര്‍ച്ചയ്ക്കു വിളിച്ചെങ്കിലും ബിപിസിഎല്‍ മാനേജ്മെന്റും തൊഴിലാളികളും പങ്കെടുത്തെങ്കിലും കോണ്‍ട്രാക്ടര്‍മാര്‍ ചര്‍ച്ച ബഹിഷ്കരിക്കുകയായിരുന്നു. ഇതു പ്രശ്നം പരിഹരിക്കാന്‍ എഡിഎം ഇന്ന് വീണ്ടും ചര്‍ച്ച വിളിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: