തിരുവനന്തപുരം: അതീവ സുരക്ഷാമേഖലയായ ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തില്‍ അനധികൃത വയര്‍ലസ് സെറ്റ് ഉപയോഗിഗിച്ച സംഭവത്തില്‍ പോലീസിനെ തള്ളിപ്പറഞ്ഞ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ വയര്‍ലെസ് സെറ്റുകള്‍ ഡെമോയ്ക്ക് കൊണ്ടുവന്നവയാണെന്ന് മന്ത്രി നിയമ സഭയെ അറിയിച്ചു. ഇതോടെ അനധികൃത വയര്‍ലെസ് സെറ്റ് വാങ്ങിയ എക്സിക്യുട്ടീവ് ഓഫീസറെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ഉറപ്പായി.
ക്ഷേത്രത്തില്‍ അനധികൃത വയര്‍ലെസ് സെറ്റുകള്‍ ഉപയോഗിച്ചത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് മന്ത്രി സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. ക്ഷേത്രത്തില്‍ ലൈസന്‍സ് ഇല്ലാത്ത വയര്‍ലെസ് സംവിധാനം ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വയര്‍ലെസ് സെറ്റുകള്‍ ഉപയോഗിക്കുന്നില്ലെ ന്ന് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചുണ്ടെന്നും ലൈസന്‍സിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും കാലതാമസം എടുക്കുമെന്നതിനാല്‍ ഡെമോയ്ക്ക് വേണ്ടി കൊണ്ടുവന്ന സെറ്റുകള്‍ അതിനുശേഷം അലാമാരയില്‍ സൂക്ഷിച്ചുവരികായിരുന്നുവെന്നുമാണ് മന്ത്രി നല്കിയ മറുപടി. ക്ഷേത്രത്തിലെ സെഷന് മേലധികാരികളുമായി ബന്ധപ്പെടുവാന്‍ ഉപയോഗിച്ചിരുന്ന ഇന്റര്‍കോം സ്ഥിരമായി കേടാകുന്നതിനാലാണ് എക്സിക്യുട്ടീവ് ഓഫീസര്‍ വയര്‍ലെസ് സെറ്റ് വാങ്ങാന്‍ നിശ്ചയിച്ചത്. ഇതിനായി പര്‍ച്ചേസ് ഓഡര്‍ മാത്രമാണ് നല്‍കിയത്. സ്പോണ്സര് ചെയ്യാന്‍ തയ്യാറായിട്ടുള്ളതിനാല്‍ ക്ഷേത്രത്തിന് ചെലവ് ഉണ്ടാകുകയില്ല. തുക ചിലവാകാത്തതിനാല് അവ ഉദ്യോഗസ്ഥനില്‍ നിന്ന് ഈടാക്കേണ്ട ആവശ്യം വരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ ആരാണ് വയര്‍ലസ് സെറ്റ് സ്പോണ്സര് ചെയ്തിരിക്കുന്നതെന്ന് മന്ത്രി വ്യക്തമായിയിട്ടില്ല. അനധികൃത വയര്‍ലെസ് സെറ്റുകള്‍ ക്ഷേത്രത്തിനുള്ളില്‍ ഉപയോഗിച്ചത് ശ്രദ്ധയില്‍പെട്ട ക്ഷേത്ര സുരക്ഷാമേധാവിയും ഭരണ സമിതി ചെയര്‍പേഴ്സണും എക്സിക്യുട്ടീവ് ഓഫീസര്‍ക്കെതിരെ നപടി സ്വീകരിക്കുകയും വയര്‍ലെസ് സെറ്റ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച കേസ് ഫോര്‍ട്ട് സിഐ അന്വേഷിച്ച് വരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: