കൊച്ചി: എറണാകുളം തമ്മനം സ്വദേശിനി മെറിന് (മറിയം) ഐഎസില്‍ എത്തിച്ചേര്‍ന്ന സംഭവത്തില്‍ അന്വേഷണം സംസ്ഥാനത്ത് ഐഎസ് ബന്ധമുള്ള സംഘടനകളിലേക്കും.
എന്‍ഐഎയാണ് അന്വേഷിക്കുന്നത്. ക്രിസ്തുമത വിശ്വാസി മെറിനെ മതം മാറ്റിയാണ് ഐഎസില്‍ എത്തിച്ചത്. സഹോദരന് എബിന് നല്കിയ പരാതിയിലാണ് എന്‍ഐഎ കോടതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് നല്‍കിയത്. മതം മാറിയ ശേഷം മെറിന് അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന പീസ് ഫൗണ്ടേഷന് സ്കൂളിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അന്വേഷണം ഉണ്ടാകും.
ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമായി പീസ് ഫൗണ്ടേഷന് ബന്ധമുണ്ട്. സംസ്ഥാനത്ത് നിന്ന് യുവതീ-യുവാക്കളെ മതം മാറ്റി ഭീകര സംഘടനയില്‍ എത്തിച്ചതിന് പിന്നില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ചില മുസ്ലിം തീവ്രവാദ സംഘടനകള്‍ക്കും ബന്ധമുള്ളതായി നേരത്തെ വെളിപ്പെട്ടിരുന്നു. സക്കീറിന്റെ സ്ഥാപനത്തിന് ധനസഹായം നല്കുന്ന കൊച്ചിയിലെ മൂന്ന് പ്രമുഖ വ്യവസായികളെയും അന്വേഷണ പരിധിയില്‍ പെടുത്തുമെന്നാണ് സൂചന.
നിര്‍ബന്ധിച്ച് മതം മാറ്റുന്നതിനും, ഐഎസില്‍ ചേര്‍ക്കുന്നതിനും ശ്രമിച്ചുവെന്ന എബിന്റെ പരാതിയില്‍ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് പിആര്‍ഒ ആര്‍ഷി ഖുറേഷി, സഹായി റിസ്വാന്‍ഖാന്‍ എന്നിവരെ ജൂലൈയില്‍ മുംബൈയില്‍ നിന്നും പിടികൂടിയിരുന്നു. ഖുറേഷിക്കെതിരെ യുഎപിഎ നിയമമാണ് ചുമത്തിയത്. എന്‍ഐഎ കോടതിയില്‍ നല്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഖുറേഷിയെയും, മെറിന്റെ ഭര്‍ത്താവ് യഹ്യയെയുമാണ് പ്രതിച്ചേര്ത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: