എരുമേലി: ശബരിമല വികസന പദ്ധതി ഫണ്ടുകള്‍ വിനിയോഗിക്കാന്‍ സംയുക്ത അതോറിറ്റി രൂപീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. എരുമേലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന വികസനത്തിന് കേന്ദ്രം 99 കോടി രൂപ പ്രഖ്യാപിച്ചു. 18 കോടി രൂപയുടെ ചെക്കും നല്കി. സംസ്ഥാന സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചില്ല. മൂന്ന് കോടി രൂപ വെള്ളക്കരം കൊടുക്കുന്ന ശബരിമലയിലെ ജലവിതരണം കാര്യക്ഷമമാക്കാന്‍ കുന്നാര്‍ ഡാമിന്റെ ഉയരം ഒന്‍പത് അടി ഉയര്‍ത്തണമെന്ന ആവശ്യം പോലും പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
343 കോടി രൂപ പ്രഖ്യാപിച്ച പമ്പാ ആക്ഷന്‍ പദ്ധതിക്ക് ഒന്നാം ഗഡുവായി 18 കോടി രൂപ കേന്ദ്രം നല്കി. ചെലവഴിച്ച കണക്ക് സംസ്ഥാനം നല്‍കിയിട്ടില്ല.
തീര്‍ത്ഥാടനമാരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ശബരിമലയിലെ തൊഴില്‍തര്‍ക്കം സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയതാണ്. ശബരിമലയിലെയും ഇടത്താവളങ്ങളിലെയും മാലിന്യ നിര്‍മ്മാര്‍ജ്ജനം, താമസം, സുരക്ഷ, കുടിവെള്ളം, ശുചിത്വം, ജലാശയങ്ങളുടെ നവീകരണം എല്ലാം അനിശ്ചിതത്വത്തിലാണ്.
സംസ്ഥാന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ പല തവണ നിവേദനങ്ങള്‍ നല്കിയ മുഖ്യമന്ത്രി, ശബരിമല ക്ഷേത്ര കാര്യത്തിന് നിവേദനം കൊടുത്തിട്ടില്ല, കുമ്മനം പറഞ്ഞു. ഗ്രാമ പഞ്ചായത്തംഗം രജനി ചന്ദ്രശേഖരന്, ജില്ലാ പ്രസിഡന്റ് എന്‍. ഹരി, പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് വി. സി. അജി, ജനറല്‍ സെക്രട്ടറി കെ.ബി. മധു, ഹരികൃഷ്ണന് ഒപ്പമുണ്ടായിരുന്നു.
‘പിണറായി സര്‍ക്കാര്‍ കേരളീയരെ
വറുതിയില്തള്ളുന്നു’
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാതെ സംസ്ഥാന സര്‍ക്കാര്‍ കേരളീയരെ വറുതിയിലേക്ക് തള്ളിവിടുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ഇത് വെല്ലുവിളിക്കലാണ്. നിയമം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശം കേരളം അവഗണിക്കുകയാണ്.
യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ നിയമം നടപ്പാക്കാത്തതുമൂലം, ഭക്ഷ്യ പ്രതിസന്ധിയാണ് സംസ്ഥാനത്തുണ്ടാകാന്‍ പോകുന്നത്. 8 രൂപ 30 പൈസയ്ക്ക് ലഭിച്ചിരുന്ന അരി ക്ക് 22.54 രൂപ കൊടുക്കേണ്ടിവരും. ഗോതമ്പിന് 9 രൂപകൂടും. കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാന് കഴിഞ്ഞ മാസവും സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്കി. കേരളത്തിലെ റേഷന്‍കാര്‍ഡുടമകള്‍ 70 % എപിഎല്‍ വിഭാഗക്കാരാണ്. കേരളവും തമിഴ്നാടും മാത്രമാണ് നിയമം നടപ്പാക്കാത്തത്. എത്രയുംവേഗം നിയമം നടപ്പാക്കി ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകകണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: