കൊച്ചി: പുതുതായി തുടങ്ങുന്ന ഓഫീസിന് ലൈസന്‍സ് നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. മരട് നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ കായംകുളം സ്വദേശി കെ എസ് നിയാസിനെയാണ് വിജിലന്‍സ് കുടുക്കിയത്.
മരട് നഗരസഭാ പരിധിയില്‍ ഓഫീസ് തുടങ്ങുന്നതിന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബന്ധപ്പെട്ട കക്ഷി പരാതിയുമായി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് ഡിവൈ എസ് പി: എം എന്‍ രമേശിന്റെ നിര്‍ദേശ പ്രകാരം ഇന്നലെ മുനിസിപ്പാലിറ്റിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഓഫീസിലെത്തിയ പരാതിക്കാരന് വിജിലന്‍സ് നല്കിയ ഫിനോഫ്തലിന്‍ പുരട്ടിയ 5000 രൂപ കൈമാറി.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പണം വാങ്ങി പോക്കറ്റിലിട്ടയുടന് പുറത്തു കാത്തു നിന്ന വിജിലന്‍സ് സംഘം എത്തി ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു. ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: