തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ സ്പീക്കറുടെ അദ്ധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്തില്ല. പരിയാരത്തെ ഫീസ് മാത്രം കുറച്ചാല്‍ പോരെന്നും മറ്റുള്ള കോേളജുകളില്‍ 65,000 രൂപ വര്‍ധിപ്പിച്ചപ്പോള്‍ മെരിറ്റില്‍ ഒരു ലക്ഷം രൂപയാണ് പരിയാരത്തു കൂട്ടിയതെന്നും പ്രതിപക്ഷം ആരോപിച്ചു.
സര്‍ക്കാരിനു സ്വയം തീരുമാനിക്കാവുന്ന കാര്യമാണ് പരിയാരത്തേത്. ഇതിനു പോലും സര്‍ക്കാരിനാവുന്നില്ല. ഫീസ് വര്‍ധന പിന്‍വലിക്കാത്തതു ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യമുന്നയിച്ചത്. സര്‍ക്കാര്‍ ചര്‍ച്ച ഭയക്കുന്നെന്നും പ്രതിപക്ഷം പറഞ്ഞു. കരിങ്കൊടി കാണിച്ചവര്‍ ചാനലുകള്‍ വാടകയ്ക്കെടുത്തവരാണെന്ന പ്രസ്താവനയെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: