തിരുവനന്തപുരം: സ്വാശ്രയ പ്രവേശനത്തില്‍ നിയമസഭയിലെ ഭരണ-പ്രതിപക്ഷ പോര് തുടരുന്നു. മൂന്നാം ദിവസവും നടപടികള്‍ തടസപ്പെട്ടു. യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാരം സഭാ കവാടത്തില്‍ തുടരുന്നു.
ചോദ്യാത്തര വേളയില്‍ യുഡിഎഫ് അംഗങ്ങള്‍ പങ്കെടുത്തില്ല. അടിയന്തര പ്രമേയത്തിനുള്ള പ്രതിപക്ഷം നോട്ടീസ് നസ്പീക്കര്‍ തള്ളി. ഇതോടെ പ്രതിപക്ഷ ബഹളമായി.
സ്വാശ്രയ മാനേജ്മെന്റുകളുടെ മുതലാളിത്ത നേതൃത്വം സിപിഎം ഏറ്റെടുത്തിരിക്കുകയാണെന്ന് നോട്ടിസ് നല്കിയ സണ്ണിജോസഫ് ആരോപിച്ചു. ഹൈക്കോടതിയില്‍ കേസ് മനപ്പൂര്‍വം തോറ്റുകൊടുത്തു. സുപ്രീംകോടതിയില്‍ കുട്ടികളുടെ താത്പര്യം മുന്‍നിര്‍ത്തിയുള്ള വാദം അവതരിപ്പിക്കാന്‍ സര്‍ക്കാരിനായില്ല. സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാതെ ഒത്തുകളിച്ചു, സണ്ണിജോസഫ് പറഞ്ഞു.
കരാറിന് സുപ്രീംകോടതിയുടെ അംഗീകാരമുണ്ട്, പിന്നെ ന്തിന് നിരാഹാരമെന്ന് ആരോഗ്യമന്ത്രി ചോദിച്ചതോടെ യുഡിഎഫ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു. കക്ഷിനേതാക്കളുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ചര്‍ച്ച നടത്തിയെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. തുടര്‍ന്ന് സഭാ നടപടികളുമായി സഹകരിക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സമ്മേളനം പ്രതിപക്ഷം ബഹിഷ്കരിച്ചതിനെത്തുടര്‍ന്ന് ധനാഭ്യര്‍ഥനകള്‍ പാസാക്കി സഭ ഇന്നലെ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: