തിരുവനന്തപുരം: ഒക്ടോബര്‍ 15ന് തുടങ്ങുന്ന കരസേന റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഇടനിലക്കാര്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായി കരസേന. ജോലി വാഗ്ദാനം നല്കുന്ന തട്ടിപ്പ് സംഘങ്ങള്‍ 3 മുതല്‍ 5 ലക്ഷം രൂപ വരെ ആവശ്യപ്പെടുന്നതായും അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിവയ്ക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
ഈ തട്ടിപ്പ് സംഘത്തിനെകുറിച്ച് സംസ്ഥാന സര്‍ക്കാരിനെയും പോലീസിനെയും അറിയിച്ചിട്ടുണ്ട്. കരസേന നടത്തുന്ന തെരഞ്ഞെടുപ്പു പ്രക്രിയ തികച്ചും സത്യസന്ധവും വസ്തുതാപരവും സുതാര്യവുമാണ്. സംസ്ഥാനത്തിന് പുറത്തുള്ള പ്രതേ്യക സംഘമാണ് ഓരോ ഘട്ടത്തിലും തെരഞ്ഞെടുപ്പ് നടത്തുന്നത്. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഏതെങ്കിലും വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ സംഘടനയുടെയോ സഹായ വാഗ്ദാനങ്ങളില്‍പെട്ട് വഞ്ചിതരാകാതിരിക്കാന്‍ പ്രതേ്യകം ശ്രദ്ധിക്കണമെന്ന് ആര്‍മി വക്താവ് അറിയിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരെങ്കിലും സഹായങ്ങളുമായി സമീപിച്ചാല്‍ ആര്‍മി റിക്രൂട്ട്മെന്റ് ഓഫീസിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: