ന്യൂദല്‍ഹി: നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാനിലെത്തി ഭാരതസൈന്യം നടത്തിയ ആക്രമണത്തെ പട്ടാളം വിശേഷിപ്പിച്ചത്, ‘കൃത്യതയോടെയുള്ള ആക്രമണം’ (Surgical Strike) എന്നാണ്. വിവിധ താവളങ്ങളില്‍ തമ്പടിച്ച ഭീകരരെ കണ്ടെത്തി ഉന്മൂലനം ചെയ്യുകയാണ്, ഉണ്ടായത്.
എന്താണ്, പട്ടാളഭാഷയില്‍, കൃത്യതയോടെയുള്ള ആക്രമണം? ചുറ്റുവട്ടത്തില്‍ നാശമുണ്ടാകാതെ, പ്രത്യേക ലക്ഷ്യത്തെ തകര്‍ക്കുന്ന ആക്രമണമാണ്, ഇത്. മുന്‍ വ്യോമസേനാ മേധാവി ഫാലി ഹോമി മേജര്‍ പറഞ്ഞു: ”ശത്രുവിന് വലിയ അദ്ഭുതം നല്കുന്ന, എല്ലാം കണക്കുകൂട്ടിയുള്ള പരമാവധി നാശം വിതയ്ക്കലാണ്, അത്.” കഴിഞ്ഞ രാത്രി പട്ടാളം ചെയ്തത്, ”നന്നായി നടത്തി; അഭിനന്ദനം.” ലഫ്.ജനറല്‍ (റിട്ട.) ശങ്കര്‍പ്രസാദ് പറഞ്ഞു: ”അതിസൂക്ഷ്മമായ നടപടിയാണ്, അത്. അതു ചെയ്യാന്‍ അസാമാന്യ ചങ്കൂറ്റം വേണം.”
”ആ സ്ഥലം പ്രയാസമേറിയതായിരുന്നു,” ശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി. ”ഭീകരര്‍ സ്ഥാനം മാറിക്കൊണ്ടിരുന്നു. സ്വയം മരിക്കാതെ ലക്ഷ്യം സാധിച്ചുവരണം. ഓരോ സിപ്പോയിയെയും ലക്ഷ്യസ്ഥാനം വരച്ച് പഠിപ്പിക്കുകയാണ്. സംഘത്തിലെ ഓരോ ജവാനും പ്രത്യേക ഉത്തരവാദിത്തമുണ്ട്.
പാതിരയ്ക്കും പുലര്‍ച്ചെ നാലരയ്ക്കുമിടയില്‍, ഭാരത സൈന്യത്തിലെ പാരാകമാന്‍ഡോകള്‍ നിയന്ത്രണരേഖയ്ക്ക് രണ്ടു കിലോമീറ്ററപ്പുറം, ഏഴ് ഭീകരതാവളങ്ങള്‍ ആക്രമിക്കുകയായിരുന്നു. ഓരോ താവളത്തിലും 30-40 ഭീകരര്‍ ഉണ്ടായിരുന്നു. ഭീകരര്‍, അവരുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍, അവരെ നിയന്ത്രിച്ചവര്‍ എന്നിവരുടെ ഭാഗത്ത് കനത്ത ആള്‍നാശമുണ്ടായി. അപ്രതീക്ഷിതമായിരുന്നു ആക്രമണം. ഭാരതത്തിന്റെ ഭാഗത്ത് ഒരാളും മരിച്ചില്ല. ഒരുപാടകത്തു പോയി, ദൗത്യം നിര്‍വഹിച്ച്, ഉദയത്തിനു മുന്‍പേ അവര്‍ മടങ്ങിയെത്തി.
ലഫ്. ജനറല്‍ ശങ്കര്‍
പ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: