ന്യൂദല്‍ഹി: പാക്ക് അഭിനേതാക്കളെ പിന്തുണച്ച് ബോളിബുഡ് നടന് സല്മാന് ഖാന്. ഭാരതം പാക്കധിനിവേശ കശ്മീരില്‍ മിന്നലാക്രമണം നടത്തി ഒരു ദിവസത്തിന് ശേഷമാണ് പാക്ക് താരങ്ങളെ അനുകൂലിച്ച് സല്‍മാനും രംഗത്തെത്തിയത്.
പാക്ക് താരങ്ങളെ ഭാരത സിനിമകളില്‍ നിന്ന് വിലക്കുന്നത് ശരിയല്ലെന്നും അവര്‍ ഭീകരവാദികളല്ലെന്നും ദല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സല്മാന് വ്യക്തമാക്കി.
ഉറി ഭീക്രാക്രമണത്തില് നമ്മുടെ സൈനികരെ വധിച്ചത് ഭീകരരാണ്. എന്നാല്‍ പാക്കിസ്ഥാന് താരങ്ങള്‍ ഭീകരരല്ല. ഭാരത സര്‍ക്കാരിന്റെ അനുമതിയോടെയുള്ള രേഖകളുമായെത്തുന്ന പാക്ക് താരങ്ങള എങ്ങനെ ഭീകരരെന്ന് വിളിക്കാന്‍ കഴിയും. അവരെ അവരുടെ ജോലികളില്‍ നിന്നും വിലക്കുന്നതിന് വ്യക്തമായ കാരണങ്ങളില്ല. അവര്‍ ജോലി ചെയ്യുന്നത് കൃത്യമായ രേഖകള്‍ കൈവശപ്പെടുത്തിയതിന് ശേഷമാണെന്നും സല്മാന് ചൂണ്ടിക്കാട്ടി.
പാക്ക് ഭീകരര്‍ക്കെതിരെയുള്ള സൈനിക നടപടിയെ പിന്തുണയ്ക്കാനും സല്മാന് മറന്നില്ല. സല്‍മാനെ കൂടാതെ അമിതാഭ്, ഷാരൂഖ്, അക്ഷയ് ഖാന്, സാജിദ് ഖാന് എന്നിവരും സൈനിക നടപടിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ഭാരത-പാക് ബന്ധം വഷളായ സാഹചര്യത്തില്‍ ബോളിവുഡിലെ പാക് താരങ്ങളെ വിലക്കിക്കൊണ്ട് പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാക് താരങ്ങളെ പിന്തുണച്ച് സല്മാന് ഖാന് രംഗത്ത് വന്നത്.
മഹിര ഖാന്, ഫവാദ് ഖാന്, മാവ്റ ഹൊക്കാനെ തുടങ്ങിയ പാക് താരങ്ങളാണ് ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്നത്. റെയ്സ് എന്ന സിനിമയില്‍ ഷാരൂഖ് ഖാന്റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മഹിര ഖാന്. ഹംസഫര്‍ എന്ന ടെലി സീരിയലിലൂടെയാണ് മഹിരയുടെ കടന്നു വരവ്. ഹംസഫറില്‍ തന്നെ പരിചിതമായ മറ്റൊരു മുഖമാണ് ഫവാദിന്റേത്. സോനം കപൂറുമായി കുബ്സൂരത്തെന്ന സിനിമയിലും ഫവാദ് അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: