ഭാരതത്തിലെ ടെലിവിഷന്‍ ചാനലുകള്‍ നമ്മുടെ സൈന്യം പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് എങ്ങനെയാണ് ഭീകരരെ വധിച്ചതെന്ന് കാണിക്കുമ്പോള്‍ പാക്കിസ്ഥാനിലെ മാധ്യമങ്ങള്‍ അവരുടെ സര്‍ക്കാരിന് സ്തുതി പാടുകയായിരുന്നു. ഭാരതത്തിന്റെ അവകാശവാദങ്ങള്‍ സര്‍ക്കാര്‍ തളളിയെന്ന വാര്‍ത്തയാണ് അവിടെ ടെലിവിഷന്‍ ചാനലുകള്‍ പറഞ്ഞുകൊണ്ടിരുന്നത്.
സൈനികരെ പ്രകീര്‍ത്തിക്കുന്ന വാര്‍ത്തകളായിരുന്നു അരമണിക്കൂര്‍ ഇടവിട്ട് ദൂരദര്‍ശനും ആകാശവാണിയും വഴി ഭാരതം പുറത്തുവിട്ടത്. ഇത് പാക്കിസ്ഥാന് അതിര്‍ത്തി പ്രദേശങ്ങളിലും ബലൂചിസ്ഥാനിലും ലഭ്യമായിരുന്നു.
ഭാരതത്തിന്റെ അവകാശവാദങ്ങള്‍ എങ്ങനെ ഖണ്ഡിക്കാമെന്നതിലായിരുന്നു പാക്കിസ്ഥാനിലെ പല വാര്‍ത്താ വെബ്സൈറ്റുകളുടെയും ശ്രദ്ധ. സര്‍ജിക്കല്‍ സ്ട്രൈക്കിനെ നിരാകരിക്കുന്നതോടൊപ്പം കശ്മീരിലെ പോരാട്ടങ്ങള്‍ക്ക് ജനപിന്തുണ ഏറുന്നു എന്ന വിധത്തിലുളള റിപ്പോര്‍ട്ടുകളും ഇവയില്‍ പ്രത്യക്ഷപ്പെട്ടു. ഭാരതം പാക്കിസ്ഥാനുമായുളള നദീജലക്കരാറുകളില്‍ പുനരാലോചന നടത്താനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കും ഇവര്‍ ഏറെ പ്രാധാന്യം നല്കി. ചൈനയുമായുളള ബന്ധം മെച്ചെപ്പെടുന്നതിന്റെ വാര്‍ത്തകള്‍ക്കും മുന്‍ഗണന നല്കി. ആക്രമണത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങളുടെയും ഓഹരിവിപണിയിലുണ്ടായ വീഴ്ചയും അവര്‍ പറഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: